തൊടുപുഴ : തൊടുപുഴ ജോയിന്റ് ആര്.റ്റി ഓഫീസ് സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നത് ത്രിശങ്കുവില്‍. മൂന്ന് മാസം മുന്‍പാണ് തൊടുപുഴ ജോയിന്റ് ആര്.ടി ഓഫീസ് മാറ്റുന്നത് സംബന്ധിച്ച് നടപടികള്‍ ആരംഭിച്ചത്. സിവില്‍ സ്റ്റേഷന്റെ മൂന്നാമത്തെ നിലയിലേക്ക് ആര്.ടി ഓഫീസ് മാറ്റുന്നതിനാണ് നടപടികള്‍ ആരംഭിച്ചത്. ഓഫീസിന്റെ ഫര്ണീഷിംങ് വര്‍ക്കുകള്‍ക്കായി മോട്ടോര്‍ വാഹനവകുപ്പ് കമ്മീഷണര്‍ നാല് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ആര്.റ്റി ഓഫീസ് വാടകക്കെട്ടിടത്തില്‍ നിന്നും ഫയലുകള്‍ ഷിഫ്റ്റ് ചെയ്യുന്നതിന് അനുവദിച്ച തുകയുടെ പേരിലാണ് ഓഫീസ് മാറ്റം അനിശ്ചിതത്വത്തിലായത്. ഓഫീസ് മാറ്റുന്നതിനായി 1.4 ലക്ഷം രൂപ ചിലവ് വരുമെന്നാണ് ലേബര്‍ ഓഫീസില്‍ നിന്നും നടത്തിയ പരിശോധനയില്‍ നിര്‍ദ്ദേശിച്ചത്. ഇതിനായി ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ അനുവദിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ക്ക് കഴിയില്ല. അഞ്ച് ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ സര്‍ക്കാര്‍ തലത്തില്‍ നിര്‍ദ്ദേശങ്ങളുണ്ടായാല്‍ മാത്രമേ നടക്കൂ. ഫര്ണീഷിംങ് ജോലിക്കായി നാലു ലക്ഷവും ഫിഫ്റ്റിംങിനായി 1.4 ലക്ഷവും ചിലവ് വരുന്നതോടെ 5.4 ലക്ഷം രൂപ ആകെ ചിലവ് വരും. അഞ്ച് ലക്ഷമേ മോട്ടോര്‍വാഹനവകുപ്പിന് അനുവദിക്കാനാകൂ. ചുരുക്കിപ്പറഞ്ഞാല്‍ കേവലം നാല്‍പ്പതിനായിരം രൂപയുടെ പേരില്‍ ഓഫീസ് മാറ്റം നീളുകയാണ്. എന്തുചെയ്യണമെന്നറിയാതെ മോട്ടര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉഴലുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: