മറയൂര്‍ : ഓട്ടോ റിക്ഷയില്‍ നാലുകിലോ ചന്ദനം കടത്തിയ കേസിലെ മുഖ്യ പ്രതി വനംവകുപ്പിന്റെ കസ്റ്റഡിയില്‍. കോവില്‍കടവ് സഹായഗിരി സ്വദേശി ആനന്ദാണ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ ഇരുപതിന് ഓട്ടോറിക്ഷയില്‍ ചന്ദനം കടത്തുന്നതിനിടെയാണ് മേലാടി സ്വദേശി ശിവന്, സതീഷ് എന്നിവരെ മറയൂര്‍ റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഈ പ്രതികളില്‍ നിന്നും കിട്ടിയ വിവരത്തെത്തുടര്‍ന്ന് ആനന്ദ്, ഹൃദയരാജ്, മഹേന്ദ്രന് എന്നിവരും കേസിലുള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായത്.
കഴിഞ്ഞ ദിവസം ആനന്ദ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. നിരവധി കഞ്ചാവ് കേസികളെക്കുറിച്ച് വിവരം ലഭിച്ചതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ വനംവകുപ്പ് പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: