മാവേലിക്കര: സാങ്കേതികതയുടെ വളര്‍ച്ചയ്ക്കിടയിലും തനിമ നിലനിര്‍ത്തി മുന്നേറാനാണ് ഇപ്പോഴും നാടകം ശ്രമിക്കുന്നതെന്ന് തിരുവനന്തപുരം സിവില്‍ സര്‍വ്വീസ് അക്കാദമി പ്രൊഫ. ആന്‍ഡ് ഡീന്‍ ഡോ. തോട്ടം ഭുവനചന്ദ്രന് നായര്‍ പറഞ്ഞു. തപസ്യ കലാ സാഹിത്യവേദിയുടെ ത്രിദിന നാടക പഠനശിബിരത്തില്‍ നാടകകാര്യം എന്ന വിഷയത്തില്‍ ക്ലാസ് എടുക്കുകയായിരുന്നു അദ്ദേഹം.
ഒരാള്‍ ആത്മഹത്യ ചെയ്യുന്നുവെന്നു പറഞ്ഞാല്‍ അത് ചാനല്‍ ചര്‍ച്ചകളും മാധ്യമ വിചാരവും നടത്തുന്നു. മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്ത് നവമാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന നാടായി കേരളത്തിന്റെ സംസ്കാരം മാറി. നാടകവും അതിനൊപ്പം പിന്നാമ്പുറത്തേക്ക് പോയി, അദ്ദേഹം പറഞ്ഞു.
ക്യാമ്പ് ഡയറക്ടര്‍ മോഹനന് അദ്ധ്യക്ഷത വഹിച്ചു. ശിബിരത്തില്‍ ഇന്നലെ മധുവാരണാസി, നൂറനാട് സുകു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. വൈകിട്ട് മാവേലിക്കരയിലെ പ്രമുഖ കലാകാരന്മാരുടെ പ്രതിഭാ സംഗമം നടന്നു.
ഇന്ന് കേരള യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്ട്സ് ഡോ. രാജാവാര്യര്‍, നാടക രചയിതാവും സംവിധായകനുമായ പ്രശാന്ത് നാരായണന്, ചലച്ചിത്ര സംവിധായകന് ശ്യാമപ്രസാദ്, തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ എസ്. രമേശന്‍നായര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിക്കും. 5.30ന് സമാപനസഭ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്യും. എം.ആര്. ചന്ദ്രന് അദ്ധ്യക്ഷത വഹിക്കും. എസ്. രമേശന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തും. വി.ജെ. രാജ്മോഹന്‍, ഗോപന് ചെന്നിത്തല, പി.ശ്രീകുമാര്‍, പ്രസന്നകുമാര്‍ ശങ്കരമംഗലം എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: