തിരുവനന്തപുരം: പോത്തന്‍കോട്, പ്ലാമൂട്, ശാന്തിപുരം, ഞാണ്ടൂര്‍ക്കോണം എന്നിവിടങ്ങളില്‍ മൂന്നുദിവസമായി സിപിഎം ഗുണ്ടകള്‍ നടത്തുന്ന ആക്രമണപരമ്പരയില്‍ പ്രതികളെ ഇതുവരെയും പിടികൂടാന്‍ പോലീസ് ശ്രമിച്ചിട്ടില്ലെന്ന് ബിജെപി ദേശീയനേതാവ് ഒ. രാജഗോപാല്‍ ആരോപിച്ചു.
സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള ഒത്തുകളിയാണിതെന്ന് പൊതുജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. പോത്തന്‍കോട്ടെയും പരിസരങ്ങളിലെയും ജനങ്ങളെ ഭീഷണിപ്പെടുത്തി കൊണ്ടുള്ള സിപിഎമ്മിന്റെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കപടരാഷ്ട്രീയം കളിച്ച് പ്രദേശത്തെ ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ടുകള്‍ പിടിക്കാമെന്നത് സിപിഎമ്മിന്റെ വെറും വ്യാമോഹം മാത്രമാണ്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരാകട്ടെ പോത്തന്‍കോട്ടും പരിസരത്തുമുള്ള ജനങ്ങളെ സ്വസ്ഥമായി ജീവിക്കുവാനുള്ള അന്തരീക്ഷം ഒരുക്കുന്നതിന് പകരം കള്ളക്കേസുകള്‍ ചുമത്തി നിരപരാധികളെ പിടികൂടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിനിരയായ വീടുകള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ആക്രമണത്തിനിരയായ വീടുകളില്‍ ഇതുവരെയും ഒരു പോലീസുകാര്‍ പോലും അന്വേഷണത്തിനായി എത്തിയിട്ടില്ല. ഇത് സിപിഎമ്മുകാരെ രക്ഷിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് പറഞ്ഞു. രാവിലെ പതിനൊന്നു മണിയോടെ ഞാണ്ടൂര്‍ക്കോണത്ത് എത്തിയ രാജഗോപാല്‍ കഴിഞ്ഞ ദിവസം സിപിഎമ്മുകാര്‍ ബോംബെറിഞ്ഞ് തകര്‍ത്ത ആര്‍എസ്എസ് നേതാവ് വിമല്‍കുമാറിന്റെ വീടും പ്ലാമൂട്ടിലെ കമലാസനന്റെ വീടും സന്ദര്‍ശിച്ച ശേഷം പോത്തന്‍കോട് പോലീസ് സ്റ്റേഷനില്‍ എത്തി കള്ളക്കേസ്സില് കുരുക്കി സ്റ്റേഷനില്‍ പാര്‍പ്പിച്ചിരുന്ന ബിജെപി പ്രവര്‍ത്തകരെ കണ്ടു.
തുടര്‍ന്ന് അദ്ദേഹം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
അദ്ദേഹത്തോടൊപ്പം ബിജെപി ആര്‍എസ്എസ് നേതാക്കളായ അഡ്വ വി.വി. രാജേഷ്, പോങ്ങുംമൂട് വിക്രമന്, ചെമ്പഴന്തി ഉദയന്‍, കല്ലയം വിജയകുമാര്‍, കരമന ജയന്, പാങ്ങപ്പാറ രാജീവ്, കഴക്കൂട്ടം അനില്‍, ജയകുമാര്‍, വേണുഗോപാല്‍, തുടങ്ങിയ നിരവധി നേതാക്കളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: