കോട്ടയം: വയലാര്‍ അവാര്‍ഡ് തനിക്ക് ലഭിച്ചത് തന്റെ തലമുറയ്ക്കു കിട്ടിയ നിറമുള്ള അംഗീകാരമാണെന്ന് കെ.ആര്. മീര.
വയലാറിന്റെ പേരിലുള്ള ഒരു അവാര്‍ഡ് തനിക്കു ലഭിച്ചു എന്നത് വിശ്വസിക്കാന്‍ പ്രയാസമുള്ളതും ഒപ്പംഏറെ ആഹ്ലാദകരവുമാണ്. അവാര്‍ഡിനായി ‘ആരാച്ചാര്‍’ എന്ന നോവല്‍ വിധികര്‍ത്താക്കള്‍ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത് തന്റെ പ്രയത്നത്തിന് കിട്ടിയ അംഗീകാരമാണ്. ലഭിച്ചിട്ടുള്ള മറ്റ് അംഗീകാരങ്ങളെല്ലാം വലുതായിരിക്കുന്നുവെങ്കിലും അതിനേക്കാള്‍ വലിയ അംഗീകാരമാണ് വയലാര്‍ അവാര്‍ഡെന്ന് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ കെ.ആര്. മീര ‘ജന്മഭൂമി’യോട് പറഞ്ഞു.
2001 മുതല്‍ കഥകള്‍ എഴുതിത്തുടങ്ങിയ കെ.ആര്. മീരയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഗീതാഹിരണ്യന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം സ്മാരക അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവിസ്മാരക അവാര്‍ഡ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആരാച്ചാര്‍ എന്ന കഥയ്ക്ക് ഓടക്കുഴല്‍ പുരസ്കാരവും ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: