ജീവന്റെ കാരണശരീരമാണ് അവിദ്യ. സൂക്ഷ്മവും സ്ഥൂലവുമായ ശരീരങ്ങള്‍ ഉണ്ടാകുന്നത് ഈ കാരണശരീരത്തില്നിന്നാണ്. അവിദ്യയെ നശിപ്പിക്കുമ്പോള്‍ ഒരുവന് ശരീരത്രയങ്ങള്ക്കും അവസ്ഥാത്രയങ്ങള്‍ക്കും ഉപരി എത്തുന്നു. അയാള്‍ മഹാകാരണത്തില് പ്രവേശിക്കുന്നു. മഹാകാരണം വിശുദ്ധസത്രമണ്ഡലമാണ്. ഒരു അവസ്ഥയെന്ന നിലയില്‍ അത് ”തുരീയം” എന്നറിയപ്പെടുന്നു.
ആത്മാവുമായി താദാത്മ്യപ്പെടുന്ന ബുദ്ധി നിശ്ചല ബുദ്ധിയാണ്. ജാഗ്രദവസ്ഥയിലും സ്വപ്നാവസ്ഥയിലും ബുദ്ധി വിഷയങ്ങളുടെ ആകാരം സ്വീകരിക്കുന്നു. ഗാഢനിദ്രയില്‍ അത് അവിദ്യയില്‍ വിലയിക്കുന്നു. തുരിയാവസ്ഥയില്‍ ആത്മാവുമായി ഐക്യം പ്രാപിക്കുകയും ചെയ്യും. ഇതില്‍നിന്നെല്ലാം ഗ്രഹിക്കേണ്ടത് ആവരണവിക്ഷേപശക്തികള് നിലനില്ക്കുവോളം ഒരുവനു നിശ്ചലബുദ്ധിയുടെ അവസ്ഥ സംപ്രാപ്തമാവുകയില്ലെന്നാണ്. ബുദ്ധി നിശ്ചലമാകുംവരെ അത് ഗുണസംയുക്തമായ മനസ്സുമായി ബന്ധപ്പെട്ടിരിക്കുകയും അതിന്റെ ആജ്ഞാവര്ത്തിയായിരിക്കുകയും ചെയ്യും. അതില്‍നിന്നും മോചനം നേടാനുള്ള മാര്‍ഗമാണു നിങ്ങള്‍ കണ്ടെത്തേണ്ടത്.
നിങ്ങള്‍ ഈശ്വരന്റെ മഹിമാവിലാസം മനസ്സിലാക്കണം. ഈശ്വരനോടുള്ള വിശ്വാസം പ്രാരാബ്ദങ്ങളിലൂടെയുള്ള ജീവിതാനുഭവങ്ങള്‍ക്ക് വിധേയമാകാന്‍ പാടില്ല. ഏത് മാര്ഗ്ഗത്തിലായാലും ഈശ്വരവിശ്വാസത്തിന് വിധേയമാകേണ്ടത് അനിവാര്യമാണ്. വ്യക്തിനിഷ്ടമായ ഇച്ഛയും അഹന്തയും പോവുകതന്നെവേണം. ഇത് സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഈശ്വരന്റെ മഹിമാവിശ്വാസങ്ങളുടെ ഒരു നേരിയ ദര്‍ശനംപോലും ലഭിക്കുകയില്ല. തന്റെ അഭിമതങ്ങള്ക്കനുസരണമായി ഈശ്വരന് പ്രവര്‍ത്തിക്കണമെന്നും താന്‍ ആവശ്യപ്പെടുമ്പോഴെല്ലാം ഈശ്വരന് പ്രത്യക്ഷപ്പെടണമെന്നും താന്‍ പാപവൃത്തികള്‍ അനുഷ്ഠിക്കുമ്പോള്‍ ഈശ്വരന് മാറിനിന്നുകൊളളണമെന്നും ആഗ്രഹിക്കുന്ന പക്ഷം അവന്റെ അന്തഃകരണം കൊടും തമസ്സിന്റെ ആസ്ഥാനമായിരിക്കണം. ”സാക്ഷി” അസംഗനാണ്. സാക്ഷിയെ നിരന്തരം ചിന്തിച്ചാല്‍ നിസംഗത്വം വളര്‍ത്തിയെടുക്കാന്‍ കഴിയും. നിങ്ങളുടെ മനസ്സ് പാപകര്‍മ്മങ്ങളിലേക്കും വളര്‍ത്തിയെടുക്കാന്‍ കഴിയും. നിങ്ങളുടെ മനസ്സ് പാപകര്‍മ്മങ്ങളിലേക്കും ഹീന കര്‍മ്മങ്ങളിലേക്കും തിരിയുമ്പോള്‍ അതിനെ നിയ്ത്രിക്കണം. ഗുരുവചനത്തില്‍ ശ്രദ്ധ പുലര്‍ത്തുക. ഗുരുവും അന്തര്യാമിയായ മൗനസാക്ഷിതന്നെയാണ്. മൗനത്തിന്റെ ഗുരുവിന്റെ ശക്തിയും സന്ദേശവുംഗ്രഹിക്കുന്നതിന് സമര്‍ഹമായ പാത്രത നിങ്ങള്‍ കൈവരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: