കോഴിക്കോട്: ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ മതനേതാക്കളുടെ നേതൃത്വത്തില്‍ ആസൂത്രിത ശ്രമം നടക്കുന്നതായി മുന്‍ എം.പി പി.ടി. തോമസ് പറഞ്ഞു. പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണ സംസ്ഥാന സമ്മളനം ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധിയായിരിക്കെ സ്വന്തം ശവഘോഷയാത്ര കാണാന്‍ കഴിഞ്ഞെന്നതാണ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ ഫലമായി തനിക്കുണ്ടായത്. ഗോവ മുതല്‍ കന്യാകുമാരി വരെ നടന്ന പരിസ്ഥിതി സമ്മേളനങ്ങളില്‍ ഉയര്‍ന്നുവന്ന ആശയങ്ങളെ മുന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് അനുകൂലിച്ചിരുന്നു. എന്നാല്‍ ദല്‍ഹിയിലെത്തിയപ്പോള്‍ നിലപാട് മാറ്റിയതിന് പിന്നില്‍ വലിയ ഗുഢാലോചനയാണ് നടന്നത്. അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണ സംസ്ഥാന സമ്മേളനത്തോട് കൂടി പശ്ചിമഘട്ട സംരക്ഷണത്തില്‍ ഉറച്ച തീരുമാനത്തിലെത്തണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത എം മോഹന്‍കുമാര്‍ പറഞ്ഞു.
ഇടുക്കിയില്‍ ജനാധിപത്യം പരാജയപ്പെട്ടിരിക്കയാണെന്നും ഇതിലും വലിയ തെറ്റ് കോണ്‍ഗ്രസിന് ജനങ്ങളോട് ഇനി ചെയ്യാനില്ലെന്നും ഡോ. വി. എസ് വിജയന് പറഞ്ഞു. പരിസ്ഥിതി അനുമതിയില്ലാത്തതും ജനവിരുദ്ധവുമായ എല്ലാ ക്വാറികളും അനുബന്ധ വ്യവസായങ്ങളും അടച്ചുപൂട്ടുക, ഖനനങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കുക, ഇതിനാവശ്യമായ വിധം ഖനനനിയമങ്ങള്‍ ഭേദഗതി ചെയ്യുക,കെട്ടിട നിര്‍മ്മാണ നിയമങ്ങളും വാഹന ഗതാഗതനിയമങ്ങളും ഇതിനനുസൃതമായി ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തില്‍ ഉന്നയിച്ചു. തായാട്ട് ബാലന് അധ്യക്ഷത വഹിച്ചു. ടി. വി രാജന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി എസ് വിജയന് വിഷയാവതരണം നടത്തി. ഡോ. എ അച്യുതന്, ജോണ്‍ പെരുവന്താനം, പ്രൊഫ ടി ശോഭീദ്രന്, വി. അശോക് കുമാര്‍, ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: