കോട്ടയം: ഉപയോഗശൂന്യമായ വസ്തുക്കള്‍ എന്തുചെയ്യണമെന്ന ചിന്തയിലാണ് ഏവരും. എന്നാല്‍ ഇതിന് പരിഹാരം കാണുകയാണ് രഞ്ജിത്ത് രാജ് എന്ന കലാകാരന്. ഉപയോഗമില്ലാത്ത കാര്‍ഡ് ബോര്‍ഡ്, തെര്‍മോകോള്‍, തുണികള്‍ തുടങ്ങിയ നിരവധി ഉത്പന്നങ്ങള്‍ ഉപയോഗിച്ച് വാഹന മാതൃകകകള്‍ നിര്‍മ്മിക്കുകയാണ് രഞ്ജിത്ത്. പൂവത്തിളപ്പ് മണലുങ്കല്‍ സ്വദേശിയായ രഞ്ജിത്ത് കൂടുതലും നിര്‍മ്മിക്കുന്നത് ബസ് മാതൃകകളാണ്. സ്വന്തം പ്രദേശത്ത് സര്‍വ്വീസ് നടത്തുന്ന ബസുകളെയാണ് മാതൃകയാക്കുന്നത്. തന്റെ പത്താം വയസില്‍ തുടങ്ങിയതാണ് വാഹന മാതൃകനിര്മ്മാണം. ഇതുവരെ ഏകദേശം നൂറിലധികം വാഹനങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു. ഈ 25 വയസുകാരന്.
ആദ്യമായി നിര്‍മ്മിച്ച ബസ് മാതൃകകള്‍ ബസ് ഉടമകള്‍ വിലയ്ക്കു വാങ്ങാന്‍ തുടങ്ങിയതോടെ നിരവധി ബസുകാര് ബസ് മാതൃക നിര്‍മ്മിക്കുന്നതിനായി രഞ്ജിത്തിനെ സമീപിക്കാന്‍ തുടങ്ങി. നിര്‍മ്മിച്ച വാഹനങ്ങളില്‍ പകുതിയിലധികവും വിറ്റുകഴിഞ്ഞു.
വാഹനത്തിന്റെ പുറംമോടിമാത്രമല്ല, വാഹനത്തിനുള്ളില്‍ വേണ്ട എല്ലാ സൗകര്യങ്ങളും അതിമനോഹരമായി രഞ്ജിത്ത് നിര്‍മ്മിക്കും. സീറ്റ്, ലൈറ്റ്, സൗണ്ട് ഇങ്ങനെയുള്ള എല്ലാ സജ്ജീകരണങ്ങളോടെയുമാണ് വാഹന നിര്‍മ്മാണം. പാലാ കെ.സി. സെബാസ്റ്റ്യന്‍ ആന്‍ഡ് സണ്‍സില്‍ ഗ്ലാസ് ഡിസൈനറായി ജോലി ചെയ്യുന്ന രഞ്ജിത്ത് ഒഴിവു സമയങ്ങളാണ് ഇതിനായി കണ്ടെത്തുന്നത്. കൂടാതെ ചിത്രരചനയിലും ഗ്ലാസ് പെയിന്റിങിലും രഞ്ജിത്ത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ചിത്രരചന ചെറുപ്പംമുതല്‍ തുടങ്ങിയതാണ്. നിരവധി മത്സരങ്ങളില്‍ പങ്കെടുക്കുയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. വളരെ മനോഹരമായ ട്ടനവധി ഗ്ലാസ് പെയിന്റുകള്‍ക്കും രഞ്ജിത്ത് നിറം പകര്‍ന്നിട്ടുണ്ട്.
പുവത്തിലപ്പ് താന്നിക്കല്‍ വീട്ടില്‍ രാജു- ഓമന ദമ്പതികളുടെ മകനാണ് രഞ്ജിത്. സഹോദരി രമ്യരാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: