കൊച്ചി: ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതി കേസില്‍ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്തത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. വിദേശത്തുള്ള പ്രതികള്‍ക്ക് അയച്ച നോട്ടീസിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സ്റ്റേ നീട്ടിയത്.
കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ് ഹൈക്കോടതി തടഞ്ഞത്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ക്രമക്കേടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കും ഉത്തരവാദികളായ മറ്റുള്ളവര്‍ക്കും എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.
ഉത്തരവിനെതിരെ മുന്‍ വ്യവസായ സെക്രട്ടറി ടി.ബാലകൃഷ്ണന് ഹൈക്കോടതിയില്‍ നല്കിയ ഹര്ജിയിന്മേലായിരുന്നു സ്റ്റേ അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: