ന്യൂദല്‍ഹി: അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ കുട്ടികളെ മുക്കം മുസ്ലിം അനാഥാലയത്തിലേക്ക് എത്തിച്ച സംഭവത്തില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിശദമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ആരോപണ വിധേയമായ മുക്കം മുസ്ലിം അനാഥാലയത്തിലേക്ക് 156 കുട്ടികളെ കൈമാറിയത് ഗുരുതരമായ വീഴ്ചയാണെന്ന് അമിക്കസ്ക്യൂറി വ്യക്തമാക്കി. ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ രജിസ്ട്രേഷന് ഉണ്ടെങ്കില്‍ അനാഥാലയത്തിലേക്ക് പ്രവര്‍ത്തിക്കാമെന്നും. എല്ലാ അനാഥാലയങ്ങള്‍ക്കും ബാലനീതി നിയമപ്രകാരമുള്ള രജിസ്ട്രേഷന് വേണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ കുട്ടിക്കടത്തിന്റെ പേരില്‍ കുട്ടികള്‍ പലതരത്തില്ചൂഷണത്തിന് വിധേയമാകുന്നതായി അമിക്കസ്ക്യൂറി സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് വസ്തുതകള്‍ മനസിലാക്കാതെയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: