കുമളി: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉപസമിതി ഇന്നലെ നടത്തിയ ഡാം പരിശോധനയ്ക്കിടെ ഡാമിന്റെ ചുമതലയുള്ള കേരളത്തിലെ എഞ്ചിനീയര്‍മാരെ തടഞ്ഞു. എസ്.എ ഗിരിലാല്‍, ഭൂപേഷ് എന്നിവരെയും ഓവര്‍സീയര്‍ ഷിബുവിനെയുമാണ് തമിഴ്നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞത്.
കഴിഞ്ഞനാളുകളില്‍ ഉപസമിതി നടത്തി പരിശോധനകളില്‍ ഈ ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ തവണ നടന്ന ഉപസമിതി മീറ്റിംങില്‍ സമിതിയംഗമല്ലാത്ത എഞ്ചിനീയര്‍ എത്തിയത് കേരളം തടഞ്ഞിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഡാം ചുമതലയുള്ള ഉദ്യോഗസ്ഥരെ തടഞ്ഞത്. എങ്ങിനെയും മുല്ലപ്പെരിയാര്‍ ഡാമില്‍ നടക്കുന്ന പരിശോധനകള്‍ ഉഴപ്പുക എന്ന ശൈലിയാണ് തമിഴ്നാട് സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്നാഴ്ച ഉപസമിതി മീറ്റിംങ് കൂടാതിരുന്നതും തമിഴ്നാടിന്റെ പിടിവാശിമൂലമാണ്. ഉന്നതാധികാര സമിതിക്കായി കുമളി ഒന്നാംമൈലില്‍ എടുത്ത ഓഫീസിന്റെ വാടകയും കേരളമാണ് നല്‍കുന്നത്. പരിശോധനയ്ക്ക് ആവശ്യമായി വരുന്ന ചെലവുകളെല്ലാം തമിഴ്നാട് വഹിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ കോടതി നിര്‍ദ്ദേശം തമിഴ്നാട് കാറ്റില്‍ പറത്തുകയാണ്. ഇന്നലെ പരിശോധന നടത്തുമ്പോള്‍ 125.1 അടി വെള്ളമാണ് മുല്ലപ്പെരിയാറിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: