ന്യൂദല്‍ഹി:പെണ്‍ഭ്രൂണഹത്യയ്ക്ക് എതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ കടുത്ത നടപടി എടുത്തു തുടങ്ങി. ഇതിന്റെ ഭാഗമായി ഭ്രൂണത്തിന്റെ ലിംഗനിര്ണ്ണയത്തിനും മറ്റും ഇപ്പോള്‍ ഉപയോഗിക്കുന്ന നടപടികള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കാന്‍ കേന്ദ്രം തീരുമാനിച്ചു.
ആള്‍ട്രാ സൗണ്ട് യന്ത്രങ്ങളുടെ ദുരുപയോഗം ഇപ്പോള്‍ വളരെക്കൂടുതലാണ്.മാത്രമല്ല ജനിതക പരിശോധനയ്ക്കെന്ന പേരില്‍ പുതിയ സങ്കേതികവിദ്യകളും ലിംഗനിര്‍ണ്ണയത്തിന് ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്.
സെന്‍ട്രല്‍ സൂപ്പര്‍ വൈസറി ബോര്‍ഡില്‍ ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്ദ്ധന് പറഞ്ഞു.രക്ത പരിശോധന വഴിയും ലിംഗനിര്‍ണ്ണയം ഇപ്പോള്‍ സാധ്യമാണ്. ഇതുവരെ ദുരുപയോഗം ചെയ്യുന്നുണ്ട്.ഐവിഎഫ് കഌനിക്കുകളിലും ഭ്രൂണത്തിന്റെ ലിംഗം നിര്‍ണ്ണയിച്ച് നല്‍കുന്നുണ്ട്.ഇവ കണ്ടെത്തി പരിഹാര മാര്‍ഗം നിര്‍ദ്ദേശിക്കാനാണ് സമിതി.
71ല്‍ 964 ആണ്‍കുട്ടികള്‍ക്ക് 100 പെണ്‍കുട്ടികള്‍ എന്നായിരുന്നു അനുപാതം. 2011ലെ സെന്‍സസ് പ്രകാരം ഇത് 918 ആയിക്കുറഞ്ഞു. മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: