കണ്ണൂര്‍: റബ്ബര്‍ വിപണനം, ഇറക്കുമതി, വില നിര്‍ണ്ണയം, സംഭരണം തുടങ്ങിയവക്ക് വ്യക്തമായ അധികാരം നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍, റബ്ബര്‍ ബോര്‍ഡ്, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവര്‍ക്ക് ഷെയറുള്ള ഒരു സ്വതന്ത്ര റബ്ബര്‍ ട്രേഡിംഗ് കോര്പ്പറേഷന് രൂപീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് ചെയര്മാന് പി.സി.തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. റബ്ബര്‍ വില നൂറ് രപയില്‍ താഴെയായിട്ടും സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ല. ഇറക്കുമതി നിയന്ത്രിക്കാനും ഇറക്കുമതി ചുങ്കം 40 ശതമാനമാക്കാനും സര്‍ക്കാര്‍ തയ്യാറാകണം. 2013-14 ല്‍ ആഭ്യന്തര ഉല്പാദനവും ആവശ്യവും തമ്മിലുള്ള അന്തരം 1,34,120 ടണ്‍ ആയിരുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ 3,25,190 ടണ്‍ റബ്ബറാണ് ഇറക്കുമതി ചെയ്തത്.
പന്ത്രണ്ടര ലക്ഷം ചെറുകിട റബ്ബര്‍ കര്‍ഷകരില്‍ 95 ശതമാനവും കേരളത്തിലാണ്. കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ സംസഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ല. 200 രൂപ തറവില നിശ്ചയിച്ച് റബ്ബര്‍ സംഭരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എന്നാല്‍ ഇതിന് 1000 കോടി രൂപ വേണമെന്നിരിക്കെ 20 കോടി രൂപമാത്രമാണ് കേരള സര്‍ക്കാര്‍ മാറ്റി വെട്ടത്. സംഭരണത്തിനുള്ള അടിസ്ഥാന സൗകര്യമൊരുക്കാന്‍ പോലും ഈ തുക മതിയാവില്ല.
250 ശതമാനം മാത്രം സിന്തറ്റിക്ക് റബ്ബര്‍ ഉപയോഗിച്ചിരുന്ന കമ്പനികള്‍ അവരുടെ ഉല്പന്നങ്ങള്ക്ക് 75 ശതമാനം വരെ സിന്തറ്റിക്ക് റബ്ബര്‍ ഉപയോഗിക്കുന്ന രീതിയാണ് ഇപ്പോള്‍ അവലംബിക്കുന്നത്. ഒരു കിലോ സ്വാഭാവിക റബ്ബറിന് 2 രൂപ സെസ്സ് ഈടാക്കുമ്പോള്‍ സിന്തറ്റിക്ക് റബ്ബറിന് സെസ്സ് ഈടാക്കുന്നില്ല. ഇതിന് വേണ്ടി റബ്ബര്‍ ആക്ട് ഭേദഗതി ചെയ്യണമെന്നും തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: