എരുമേലി: വൈദ്യുതി ഇല്ലാതെ ഇരുട്ടിലാകുന്ന ക്ഷേത്രത്തില്‍ പ്രകാശം എത്തിക്കുന്നതിനായി ദേവസ്വം ബോര്‍ഡ് ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച ജനറേറ്റര്‍ കാടുപിടിക്കുന്നു. ശബരിമല തീര്‍ത്ഥാടനവും മാസപൂജയും അടക്#ം ഓണം, വിഷു,തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ ക്ഷേത്രത്തിലെ വൈദ്യുതി പോകുമ്പോഴുണ്ടാകുന്ന ദുരിതമകറ്റാനായി ക്ഷേത്രം ഭരണസമിതിയുടെ ആവശ്യമനുസരിച്ച് സ്ഥാപിച്ചതാണ് ഈ ജനറേറ്റര്‍. ക്ഷേത്രത്തിനുള്ളിലും പരിസരപ്രദേശങ്ങളിലുമായി പ്രകാശമെത്തിക്കാന്‍ ആവശ്യമുള്ളതിനേക്കാള്‍ പതിന്മടങ്ങ് വൈദ്യുതി ലഭിക്കാവുന്ന വലിയ ജനറേറ്റര്‍ സഥാപിച്ചതോടെയാണ് ജനറേറ്റര്‍ സ്ഥാപിച്ചതിനു പിന്നിലെ അഴിമതി ആരംഭിക്കുന്നത്.
ക്ഷേത്രവും അനുബന്ധ സ്ഥലങ്ങളും പ്രകാശപൂരിതമാക്കാന്‍ ആവശ്യമായ ജനറേറ്റര്‍ സ്ഥാപിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പല തവണ രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ചാണ് ക്ഷേത്രത്തില്‍ ജനറേറ്റര്‍ സ്ഥാപിച്ചതെന്ന് ദേവസ്വം ഇലക്ട്രിക് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ ജന്മഭൂമിയോട് പറഞ്ഞു. എന്നാല്‍ ആറുലക്ഷത്തിലധികം രൂപ ചെലവാക്കി സ്ഥാപിച്ച ജനറേറ്റര്‍ ക്ഷേത്രത്തിലെ ആവശ്യത്തിനായി ഒരു തവണപോലും പ്രവര്‍ത്തിപ്പിച്ചില്ലെന്ന നാട്ടുകാരുടെ പരാതിയാണ് അഴിമതിക്കഥയിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിനു വരുന്ന തീര്‍ത്ഥാടകരെയും ക്ഷേത്രത്തെയും ഇരുട്ടിലാക്കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് വൈദ്യുതിക്കായി പണം മുടക്കി കരാറുകാരെ വേറെ എല്പ്പിക്കുകയും ചെയ്യും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ദേവസ്വം ബോര്‍ഡ് സ്ഥാപിച്ച ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചത് ചില വിവാഹനടത്തിപ്പുകാര് മാത്രമാണെന്ന് നാട്ടുകാര്‍ പറയുന്നു. ജനറേറ്റര്‍ ഒരുതരത്തിലും ഉപയോഗിക്കാന്‍ കഴിയാത്ത തരത്തില്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇ പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്.
എന്നാല്‍ ഉപയോഗശൂന്യമായ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനെന്ന പേരില്‍ പുതിയ തസ്തിക ഉണ്ടാക്കാനുള്ള രഹസ്യ നീക്കത്തിലാണ് ചിലര്‍. ജനറേറ്ററിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് വിവരങ്ങളൊന്നും അറിയില്ലെന്നാണ് ദേവസ്വം മരാമത്ത് വിഭാഗം പറയുന്നത്. എന്നാല്‍ രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച ജനറേറ്റര്‍ ക്ഷേത്രത്തിലേക്ക് എല്പിച്ചുകഴിഞ്ഞുവെന്നും വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സര്‍വ്വീസിങ് മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും ദേവസ്വം ബോര്‍ഡ് ഇലക്ട്രിക് വിഭാഗം പറയുന്നു.
വലിയ ജനറേറ്റര്‍ സ്റ്റാര്‍ട്ടാകണമെങ്കില്‍ 30 ലിറ്റര്‍ ഡീസല്‍ എങ്കിലും ടാങ്കില്‍ വേണമെന്നും തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ കൂടുതല്‍ ഡീസല്‍ വീണ്ടും വേണമെന്നുമാണ് അധികൃതര്‍ പറയുന്നത്. ഡീസല്‍ ഉള്‍പ്പെടെയുള്ള ചെലവ് ഇപ്പോള്‍ എ.ഒ. വഹിക്കുകയാണ് പതിവെന്നും കണക്കെഴുതി ബോര്‍ഡ് പണം കൊടുക്കുകയാണ് പതിവെന്നും അവര്‍ പറയുന്നു. ജനറേറ്ററിന്റെ പേരിലുള്ള കനത്തസാമ്പത്തിക ബാദ്ധ്യതയാണ് ക്ഷേത്രം ഭരണക്കാരെ വെട്ടിലാക്കിയിരിക്കുന്നതും ക്ഷേത്രത്തെ ഇരുട്ടിലേക്ക് തള്ളിവിട്ടിരിക്കുന്നതും.
ശബരിമല തീര്‍ത്ഥാടകര്‍ക്കായി ലക്ഷങ്ങല്‍ ചെലവഴിച്ചു സ്ഥാപിച്ച ജനറേറ്റര്‍ കാടുപിടിക്കന്നതിലും ഇതിന്റെ മറവില്‍ പുതിയ തസ്തിക ഉണ്ടാക്കാനുള്ള രഹസ്യ നീക്കത്തിനെതിരെയും നാട്ടുകാര്‍ നിയമനപടിക്കൊരുങ്ങുകയാണ്. ഇതിനിടെ ജനറേറ്റര്‍ സ്ഥാപിച്ച കരാറുകാരന് രണ്ടുവര്‍ഷമായിട്ടും പണം നല്‍കിയില്ലെന്നും യാതൊരു വിധ കണക്കുകൂട്ടുലുമില്ലാതെയാണ് ഇത്രയും വലിയ ജനറേറ്റര്‍ സ്ഥാപിക്കാന്‍ ‘സംഘം’ തയ്യാറായതെന്നും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.
ക്ഷേത്രത്തിലെ ഇരുട്ട് മാറ്റാന്‍ സ്ഥാപിച്ച ജനറ്റേറ്റിന്റെ പിന്നിലെ ദുരൂഹതകളും അഴിമതിയും ദേവസ്വം ബോര്‍ഡിന് നാണക്കേടാണുണ്ടാക്കിയിരിക്കുന്നതെന്നും ഇത് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ ഉന്നതാധികാരികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: