കണ്ണൂര്‍: പാനൂരില്‍ ബിജെപി പ്രവര്‍ത്തകനായ ഹോട്ടലുടമയെ കടയില്‍ കയറി മര്‍ദിച്ചു. എലാങ്കോട് ലക്ഷംവീട് കോളനിയിലെ പി.കെ. രമേശനെ (40) യാണ് തന്റെ ഉടമസ്ഥതയിലുള്ള ചെണ്ടയാട് രമിഷ ഹോട്ടലില്‍ കയറി മര്‍ദിച്ചത്. മര്‍ദനമേറ്റ ഇയാളെ പാനൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
അക്രമത്തില്‍ പ്രതിഷേധിച്ച് ചെണ്ടയാട് മേഖലയില്‍ ബിജെപി ആഹ്വാനപ്രകാരം ഹര്‍ത്താല്‍ ആചരിച്ചുവരികയാണ്. വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. സംഭവത്തില്‍ പാനൂര്‍ പോലീസ് കേസെടുത്തു. രമേശന്റെ ഉടമസ്ഥതയിലുള്ള ഈ ഹോട്ടലിനു നേരേ ഏതാനും മാസങ്ങള്‍ക്കു മുമ്പ് അജ്ഞാത സംഘം ആക്രമണം നടത്തിയിരുന്നു. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: