ന്യൂദല്‍ഹി: ദല്‍ഹിയില്‍ പോലീസ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര് ഉള്‍പ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ദല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിജയ് വിഹാറില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ജഗ്ബീറിനും മറ്റൊരു കോണ്‍സ്റ്റബിളായ നരേന്ദ്രനും അക്രമിസംഘത്തിന്റെ വെടിയേറ്റത്. ജഗ്ബീര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. നാല്‍വര്‍ സംഘത്തിന്റെ ലക്ഷ്യം മോഷണമായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ കോണ്‍സ്റ്റബിള്‍ നരേന്ദ്രന് സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ഗലി നമ്പര്‍ ഏഴില്‍ ചിലര്‍ ഓട്ടോയിലും ബൈക്കിലുമായി ഇരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട പോലീസുകാര്‍ അവര്‍ക്ക് അരികിലേക്കു നടന്നപ്പോഴാണു വെടിവയ്പുണ്ടായത്.
വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ മറുപടി തൃപ്തികരമായിരുന്നില്ല. ബൈക്ക് ഉപേക്ഷിച്ച് സംഘത്തിനൊപ്പം വിജയ് വിഹാര്‍ പൊലീസ് സ്റ്റേഷനിലേക്കു പോകാന്‍ പൊലീസുകാര്‍ ഓട്ടോറിക്ഷയില്‍ കയറി. ഈ സമയത്ത് ഓട്ടോയിലുണ്ടായിരുന്ന നാലംഗ സംഘം പൊലീസുകാര്‍ക്കു നേരെ വെടിവച്ചശേഷം കടന്നുകളയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: