കൊച്ചി: ഹാപ്പി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കണ്ടെയ്നര്‍ സന്തോഷിനെ ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്തു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഇതു സംബന്ധിച്ച കേസില്‍ സന്തോഷിനെ റിമാന്‍ഡില്‍ വയ്ക്കാന്‍ ഉത്തരവിട്ടത്.
പത്രപ്രവര്‍ത്തകനായ വി ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഓട്ടോ ഡ്രൈവര്‍ കൂടിയായിരുന്ന കൊല്ലപ്പെട്ട ഹാപ്പി രാജേഷ്.
ഉണ്ണിത്താന് നേരെ വധശ്രമം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് രാജേഷിനെ ജില്ലാ ആശുപത്രി വളപ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. സന്തോഷിനെ അറസ്റ്റു ചെയ്തത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.
സന്തോഷിനെയും സസ്പെന്‍ഷനിലായ ഡിവൈ.എസ്.പി. സന്തോഷ് നായരെയും ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: