തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ആന്തരിക പരിശോധനാ ഫലം രേഖപ്പെടുത്തിയ രജിസ്റ്ററില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ വീണ്ടും മൊഴി രേഖപ്പെടുത്താന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചു.
ചീഫ് കെമിക്കല്‍ എക്സാമിനര്‍ ആര്.ഗീത, കെമിക്കല്‍ അനലിസ്റ്റ് എം.ചിത്ര എന്നിവരുടെ മൊഴിയാണ് ഇന്ന് വീണ്ടും രേഖപ്പെടുത്തുക.
കോടതിയില്‍ നല്കിയ രേഖകളിന്മേല് വ്യക്തത വരുത്താനാണ് വീണ്ടും ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്.
കേസിന്റെ വിചാരണ ഒക്ടോബര്‍ ഒന്നിന് പൂര്‍ത്തിയായിരുന്നു. എന്നാല്‍ ചിത്ര കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്ന് രണ്ട് പ്രതികളും നിര്‍ബന്ധമായും ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
പൊതുപ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ ഹര്‍ജിയില്‍ കോടതി നേരിട്ട് തെളിവെടുപ്പ് നടത്തിയാണ് കേസെടുത്തത്. ഔദ്യോഗിക രേഖ വ്യാജമായി ചമയ്ക്കല്‍, വ്യാജരേഖ അസലായി ഉപയോഗിക്കല്‍, തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: