തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഏഴ് മന്ത്രിമാരും ദല്‍ഹിയില്‍. ധനമന്ത്രി കെ.എം. മാണി, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, ഗതാഗത-പരിസ്ഥിതി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, എക്സൈസ് മന്ത്രി കെ.ബാബു, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍, വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് എന്നിവരാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുക. കേന്ദ്ര പരിസ്ഥിതി മന്ത്രി, കേന്ദ്രമാനവ വിഭവശേഷി മന്ത്രി, കൃഷിമന്ത്രി എന്നിവരുമായി മന്ത്രിസംഘം ചര്‍ച്ച നടത്തും.
റബ്ബര്‍ വിലയിടിവ് മൂലം കേര കര്‍ഷകര്‍ക്കുള്ള ആശങ്കകള്‍ പ്രധാനമന്ത്രിയുമായി സംഘം പങ്കുവയ്ക്കും. കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം കേന്ദ്രം എത്രയും വേഗം പുറപ്പെടുവിക്കണമെന്ന് അഭ്യര്‍ത്ഥിക്കും. തീരദേശ നിയന്ത്രണമേഖല വിജ്ഞാപനത്തില്‍ അടിയന്തര മാറ്റങ്ങള്‍ വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ശ്രദ്ധയില്‍പ്പെടുത്തും. ഇക്കാര്യം പരിശോധിക്കാനെത്തിയ കേന്ദ്രസംഘത്തിനുമുന്നില്‍ കേരളം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ കേരളത്തിലെ റബ്ബര്‍ അധിഷ്ഠിത വ്യവസായത്തെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടും. കേരളത്തിലെ ബിഎഡ് സെന്ററുകള്‍ അടച്ചുപൂട്ടുന്ന സ്ഥിതിവിശേഷം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക, കുട്ടനാട്-ഇടുക്കി പാക്കേജ്, പാലക്കാട് കോച്ച് ഫാക്ടറി തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യും. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം സമാപന ചടങ്ങുകളില്‍ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും പങ്കെടുപ്പിക്കാനുള്ള ശ്രമവുമുണ്ടാകും. രാഷ്ട്രപതി ഭവനില്‍ കത്തു നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു ക്ഷണിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മോദിയുടെ സ്വച്ഛഭാരത് പദ്ധതിയെ അനുകൂലിച്ചതിന്റെ പേരില്‍ ശശി തരൂര്‍ എംപിയെ എഐസിസി വക്താവ് സ്ഥാനത്ത് നിന്നും ഒഴിവാക്കിയതിന് തൊട്ടു പിന്നാലെയാണ് മന്ത്രിപ്പടയുടെ ദല്‍ഹി സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. ഇതേക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതുരണ്ടും രണ്ടല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: