കോട്ടയം: ആര്‍ട്സ് ഫൗണ്ടേഷന് പ്രഥമ പുരസ്കാരത്തിന് ബാലചന്ദ്രമേനോന് അര്‍ഹനായതായി ജൂറി ചെയര്മാന് പത്മഭൂഷണ്‍ ജസ്റ്റിസ് കെ.ടി തോമസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. മലയാള സിനിമയുടെ നാല് ദശാബ്ദത്തെ ചരിത്രം ഉള്‍ക്കൊള്ളിച്ച് രചിച്ച ഇത്തിരിനേരം ഒത്തിരി കാര്യം എന്ന ഗ്രന്ഥത്തിനും സാംസ്കാരിക കേരളത്തിന് നല്കിയ സമഗ്രസംഭാവനയും കണക്കിലെടുത്താണിത്.
കെ.ടി തോമസ് ചെയര്‍മാനും മുന്‍ എംഎല്‍എ വി.എന്‍ വാസവന്, ഭാഷാപോഷിണി എഡിറ്റര്‍ കെ.സി നാരായണന് എന്നിവര്‍ അംഗങ്ങളും ആയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 25 ന് തിരുനക്കര മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡ് സമ്മാനിക്കും. ഇതിനോടനുബന്ധിച്ച് 23 ന് പഴയകാല സിനിമാ പരസ്യങ്ങളുടെ പുനരാവിഷ്കരണം കോട്ടയത്ത് നടത്തും. 24 ന് പഴയ സിനിമകളുടെ ക്ലിപ്പിംഗിന്റെ പ്രദര്‍ശനവും 25 ന് സകലകലാവല്ലഭനോടൊത്ത് ഇത്തിരിനേരം എന്ന സ്റ്റേജ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ജൂറി അംഗം വി.എന്‍ വാസവന്, ആര്‍ട്ട് ഫൗണ്ടേഷന് പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: