ചങ്ങനാശ്ശേരി: കുറിച്ചി പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പതിനൊന്നാം വാര്‍ഡില്‍ ബിജെപിക്ക് തിളക്കമാര്‍ന്ന വിജയം. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റും കുറിച്ചി പഞ്ചായത്തിലെ പാര്‍ട്ടിയുടെ ചെങ്കോട്ടയായ പതിനെന്നാം വാര്‍ഡില്‍ ബിജെപിയുടെ വത്സലാ മോഹനന് 125 വോട്ടിന്റെ ഭൂരിപക്ഷത്തില്സിപിഎമ്മിന്റെ ബീന കീച്ചേരിയെയാണ് പരാജയപ്പെടുത്തിയത്. കുറിച്ച് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷൈലജ സോമന് രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
സിപിഎമ്മില്‍ പൊട്ടിത്തെറിക്ക് വഴിവച്ചിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ ഗ്രുപ്പുകളികളില് കുപ്രസിദ്ധിയാര്‍ജിച്ച കുറിച്ചിപഞ്ചായത്തില് പിണറായി, അച്യുതാനന്ദന് ഗ്രൂപ്പുകള്‍ തമ്മില്‍ പരസ്യമായി കൊമ്പുകോര്‍ക്കാന്‍ ഈ പരാജയം ധാരാളം മതി. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതം ഭരിക്കുന്ന ബിജെപിക്ക് ഒപ്പമാണ് സാധാരണ ജനങ്ങള്‍ എന്നതിന്റെ തെളിവാണ് ഈ വിജയമെന്നും വോട്ടുചെയ്ത എല്ലാവര്ക്കും അകമഴിഞ്ഞ നന്ദിയറിക്കുന്നുവെന്നും വാര്‍ഡിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി വത്സല മോഹനന് പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുജാത ടീച്ചര്‍ ഐക്കരക്ക് കെട്ടിവച്ച കാശുപോലും നേടാന്‍ ആയില്ല. ബിജെപി സ്ഥാനാര്‍ത്ഥി വത്സല മോഹനന് 642 വോട്ടും സിപിഎമ്മിലെ ബീന കീച്ചേരിക്ക് 517 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുജാത ടീച്ചര്‍ ഐക്കരക്ക് 116 വോട്ടും ലഭിച്ചു. ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ സിപിഎമ്മിന് വേരോട്ടമുള്ള കുറിച്ചി പഞ്ചായത്തില്‍ പാര്‍ട്ടിക്ക് അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ വോട്ടുകള്‍പോലും മാറുന്നു എന്നുള്ളതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ്ഫലം. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ബ്രാഞ്ചു സമ്മേളനങ്ങളില്‍ അണികള്‍ ബിജെപിയിലേക്ക് ഒവുകുന്നത് തടയാന്‍ അടിയന്തിരമായി നടപടികള്‍ കൈക്കൊള്ളേണ്ട സമയത്ത് ഗ്രൂപ്പ് കളിച്ച് നേതാക്കള്‍ പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്നു വിമര്‍ശനം ശക്തമായി ഉയര്‍ന്നിരുന്നു. പലഇടങ്ങളിലും പ്രവര്‍ത്തകര്‍ എത്താത്തതിനാല്‍ ബ്രാഞ്ചു സമ്മേളനം നടത്താന്‍പോലും പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല എന്നത് പരസ്യമായ രഹസ്യമാണ്. വിജയിച്ച വത്സല മോഹനന് വെള്ളിയാഴ്ച ഗ്രാമപഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്യും.
അധികാര വീതംവെയ്പ്പിന്റെ ഭാഗമായി വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്ന മുന്നണി രാഷ്ട്രീയത്തിനുള്ള മറുപടിയാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മേഖലാ ജനറല്‍ സെക്രട്ടറി കെ.ജി. രാജ്മോഹന്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: