തൊടുപുഴ: സംസ്ഥാനത്തെ നഗരസഭകളില്‍ കഴിഞ്ഞ ബജറ്റുകളില്‍ തുക അനുവദിച്ചതും പൂര്‍ത്തിയാകാത്തതുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പതിനഞ്ച് ദിവസത്തിനകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ തുക ലാപ്സാക്കുമെന്ന് നഗരകാര്യ ഡയറക്ടറുടെ ഉത്തരവ്. സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുന്ന സംസ്ഥാന സര്‍ക്കാര്‍ നഗരസഭകളുടെ ഫണ്ട് കൊള്ളയടിക്കാനാണ് ഇത്തരത്തിലൊരു ഉത്തരവിറക്കിയിരിക്കുന്നത്.
വിവാദ ഉത്തരവ് രണ്ട് ദിവസം മുന്‍പാണ് സംസ്ഥാനത്തെ നഗരസഭകളിലെത്തിയത്. നഗരസഭകള്‍ കൗണ്‍സില്‍ യോഗം കൂടി വിവാദ ഉത്തരവ് ചര്‍ച്ചചെയ്തുവരികയാണ് രാഷ്ട്രീയ വ്യത്യാസമില്ലാതെ കൗണ്‍സിലര്‍മാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ഓരോ നഗരസഭയിലും കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് മുന്‍ വര്‍ഷത്തേതായി തീരാതെ കിടക്കുന്നത്. പതിനഞ്ച് ദിവസം കൊണ്ട് ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുമാവില്ല. പദ്ധതിക്കായി വകയിരുത്തിയിരിക്കുന്ന കോടികള്‍ കൈകളിലെത്തുന്നതോടെ തല്ക്കാലം പിടിച്ച് നില്‍ക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി കരാറെടുത്തിരിക്കുന്നവരുടെ സ്ഥിതിയും അതീവ ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: