കാഠ്മണ്ഡു: നേപ്പാളില്‍ ഹിമാലയത്തില്‍ കനത്ത മഞ്ഞ് വീഴ്ച. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 29 പര്വ്വതരോഹകര് മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. നേപ്പാള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ശക്തമായി തുടരുകയാണ്.
മരിച്ച പര്‍വതാരോഹകരില്‍ ഒരാള്‍ ഇന്ത്യാക്കാരനാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധിപേര്‍ മഞ്ഞുമൂടിയ മലനിരകളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ബുധനാഴ്ച വൈകുന്നേരമായിരുന്നു അപകടം. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മരിച്ചവരില്‍ സ്ലോവാക്യ, കാനഡ, പോളണ്ട്, ഫ്രാന്‍സ്, ഇസ്രായേല്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പര്‍വതാരോഹകരായിരുന്നു. ട്രെക്കിംഗിനുശേഷം പര്‍വതാരോഹകര്‍ മലയിറങ്ങി വരുമ്പോഴായിരുന്നു അപകടം. കനത്ത മഴയെത്തുടര്‍ന്ന് ബുധി ഗാന്ഡകി നദിയില്‍ കാല് വഴുതിവീണാണ് ഫ്രഞ്ച് പൗരന് മരിച്ചത്.
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള മുസ്താംഗിലുണ്ടായ കനത്ത ഹിമപാതത്തില്‍ എട്ടു നേപ്പാളികള്‍ മരിച്ചു. തൊട്ടടുത്ത മനാംഗ് ജില്ലയിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയിലാണ് നാലു കാനഡക്കാരും ഒരു ഇന്ത്യാക്കാരനും മരിച്ചത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതങ്ങളില്‍ പത്താം സ്ഥാനത്തുള്ള അന്നപൂര്‍ണ പര്‍വതത്തിനടുത്തുള്ള പ്രസിദ്ധമായ പര്‍വതാരോഹക പാതയായ തൊറാങ് ലാ മേഖലയില്‍ കനത്ത ഹിമപാതത്തെത്തുടര്‍ന്ന് രണ്ടു പോളണ്ടുകാരും രണ്ടു ഇസ്രയേലി പൗരന്മാരും എട്ടു നേപ്പാളികളും മരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ സൈന്യവും രക്ഷാപ്രവര്‍ത്തകരും കണെ്ടടുക്കുകയാണ്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വിദേശിയരായ നിരവധി പര്‍വതാരോഹകരെ കാണാതായിട്ടുണ്ട്.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണെ്ടന്നും മോശം കാലാവസ്ഥയായതിനാല്‍ കാണാതായവരുമായി ബന്ധപ്പെടാനാകുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ വീശിയടിച്ച ഹുദ്ഹുദ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് നേപ്പാളില്‍ രണ്ടു ദിവസമായി കനത്ത മഴയായിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഹിമപാതവും ശക്തമായിരുന്നു.
ട്രെക്കിംഗിനും പര്‍വതാരോഹണത്തിനും നേപ്പാളില്‍ ഈ വര്‍ഷം അനുകൂല കാലാവസ്ഥയായിരുന്നു. വഴികാട്ടികളായി പ്രവര്‍ത്തിച്ചിരുന്ന 16 ഷേര്‍പകള്‍ കഴിഞ്ഞ ഏപ്രിലില്‍ കനത്ത ഹിമപാതത്തെത്തുടര്‍ന്ന് മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതത്തിലേക്കുള്ള സന്ദര്‍ശനത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ടൂറിസ്റ്റ് സീസണായ ഒക്ടോബറില്‍ ആയിരക്കണക്കിനു വിദേശ ടൂറിസ്റ്റുകളാണ് മഞ്ഞു മൂടിക്കിടക്കുന്ന പര്‍വതങ്ങള്‍ കയറാന്‍ എത്തുന്നത്.
എന്നാല്‍ കനത്ത മഞ്ഞ് വീഴ്ച രക്ഷാപ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. മഞ്ഞ് വീഴ്ചയുണ്ടായ പ്രദേശങ്ങളിലെ പര്‍വ്വതാരോഹകരുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരിക്കുകയാണ്. അടുത്ത രണ്ട് ദിവസങ്ങളിലും ഇത് ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസമുണ്ടായ ഹൂദ് ഹൂദ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കാലാവസ്ഥാ വ്യാതിയാനത്തെ തുടര്‍ന്നാണ് അപ്രതീക്ഷിത മഞ്ഞ് വീഴ്ചയ്ക്ക് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: