മാനേസര്‍( ദല്‍ഹി):ഭാരതത്തിലെ പ്രധാനനഗരങ്ങളില്‍ അല്‍ഖ്വയ്ദയും ഐസിസ്( ഐഎസ്ഐഎസ്)ഭീകരരും ലഷ്ക്കര്‍ ഇ തൊയ്ബ, ഇന്ത്യന്മുജാഹിദ്ദീന് തുടങ്ങിയ ഭീകര സംഘടനകളും ചേര്‍ന്ന് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് എന്‍എസ്ജി ഡയറക്ടര്‍ ജനറല്‍ ജയന്ത് ചൗധരി.എന്‍എസ്ജിയുടെ മുപ്പതാമത് സ്ഥാപന ദിനാഘോഷച്ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തെ ആക്രമിക്കാന്‍ പദ്ധതിയുണ്ടെന്ന് അല്‍ഖ്വയ്ദ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ ലഷ്ക്കര്‍, ഐസിസ്, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയവ പോലുള്ളവയുമായി ചേര്‍ന്ന ്ആക്രമണം നടത്താം,ചൗധരി തുടര്‍ന്നു.
അതിനാല്‍ വിവിധ നഗരങ്ങളില്‍ ഒന്നിലധികം ആക്രമണങ്ങള്‍ നാം കരുതിയിരിക്കണം. ഗോവ, ബംഗളൂരു, അമൃത്സര്‍ എന്നിവപോലുള്ള ടൂറിസ്റ്റ്കേന്ദ്രങ്ങളാകാം അവരുടെ ലക്ഷ്യം. ഭീകരത കൂടുതല്‍ ഗുരുതരമായിരിക്കുന്നു. മുംബയ് ഭീകരാക്രമണം ഒരു സൂചന മാത്രമായിരുന്നു.എപ്പോഴും എന്തും നേരിടാന്‍ എന്‍എസ്ജി സുസജ്ജമാണ്,അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ജമ്മുകാശ്മീരില്‍ ഐസിസ് പതാക കണ്ടെത്തിയിരുന്നു. ഭാരതത്തിലുടനീളം ശൃംഖലയുള്ള നിരോധിത സംഘടനയായ സിമിയും അല്‍ഖ്വയ്ദയും ചേര്‍ന്ന് ആക്രമണം അഴിച്ചുവിടാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികളും വെളിപ്പെടുത്തിയിരുന്നു. ഇവയുടെ ചുവടുപിടിച്ചാണ് എന്‍എസ്ജി ഡയറക്ടര്‍ ജനറലിന്റെ മുന്നറിയിപ്പ്.ബര്ദ്വന്,ബിജ്നോര്‍ സ്ഫോടനങ്ങള്‍ അന്വേഷിക്കുമ്പോഴാണ് അല്‍ഖ്വയ്ദ സിമി ബന്ധം സംബന്ധിച്ച തെളിവുകള്‍ കിട്ടിയത്.
ഭാരതത്തില്‍ അല്‍ഖ്വയ്ദ രൂപീകരിച്ചതായി സപ്തംബര്‍ നാലിന് ഭീകരസംഘനാ മേധാവി അയ്മാന്‍ അല്‍ സവാഹിരി പ്രഖ്യാപിച്ചിരുന്നു.ജിഹാദിയുടെ പതാക ഭാരതത്തില്‍ പാറിക്കണമെന്നും ഇവിടെ ഇസഌമിക ഭരണം കൊണ്ടുവരണമെന്നും ഇയാള്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ ഇന്റനെറ്റില്‍ പ്രചരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: