കൊച്ചി: സംസ്ഥാനത്തെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി. നടന് സലീം കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിധി.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വെള്ളിയാഴ്ച്ചയാണ് നല്‍കാനിരിക്കുന്നത്. നിലവില്‍ സുദേവന് സംവിധാനം ചെയ്ത ക്രൈം നമ്പര്‍ 89 എന്ന ചിത്രത്തിനാണ് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നല്കാന് തിരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ജൂറിയുടെ ഈ തിരുമാനം തെറ്റാണെന്ന് ആരോപിച്ചാണ് നടന് സലീം കുമാര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
തന്റെ സിനിമയടക്കം പല സിനിമകളും പരിഗണിക്കാതെയാണ് ജൂറിയുടെ തിരുമാനമെന്നാണ് സലീം കുമാറിന്റെ പരാതി.
വെള്ളിയാഴ്ച്ച പുരസ്കാരം ക്രൈം നമ്പര്‍ 89ന് നല്‍കാമെങ്കിലും കോടതി വിധി പ്രതികൂലമായാല്‍ പുരസ്കാരം മടക്കി നല്‍കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: