ഭോപ്പാല്‍: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബുദ്ധിയില്ലെന്നു പറഞ്ഞ മധ്യപ്രദേശില്‍ നിന്നുള്ളഎഐസിസി അംഗവും മുതിര്‍ന്ന നേതാവുമായ ഗുര്ഫാന് ഇ അസമിനെ കോണ്‍ഗ്രസ് പുറത്താക്കി.
പാര്‍ട്ടിയെ നയിക്കാന്‍ രാഹുലിനുള്ള യോഗ്യത ചോദ്യം ചെയ്ത് സോണിയക്ക് കത്തുനല്‍കിയതാണ് ഇദ്ദേഹെത്ത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുളള ഒടുവിലത്തെ പ്രകോപനം.എഐസിസി അംഗമാതിനാലാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം വേണ്ടിവന്നത്,എംപിസിസി വൈസ് പ്രസിഡന്റ് മനക് അഗര്‍വാള്‍ പറഞ്ഞു.
ലോക്സഭാതെഞ്ഞെടുപ്പില് വന്‍തോല്‍വി ഏറ്റതിനെത്തുടര്ന്നും അസം രാഹുലിന് എതിരെ രംഗത്തുവന്നിരുന്നു.ഒരു നേതാവിനുവേണ്ട അടിസ്ഥാന യോഗ്യത പോലും ഇല്ലാത്തയാളെ വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് കാട്ടി ഇദ്ദേഹം ജൂലൈയില്‍ സോണിയക്ക് കത്തയച്ചു.പാര്ട്ടയോടുള്ളതിനേക്കാള് സ്നേഹം സോണിയ മകനോട് കാണിക്കുകയാണെന്നും അസം പറഞ്ഞു.രാഹുല്‍ ഒരു നല്ലപ്രാസംഗികനല്ലെന്നുമാത്രമല്ല, രാഷ്ട്രീയം പോലും അറിയില്ലെന്നും ബുദ്ധിശക്തി കുറഞ്ഞയാളാണെന്നും കത്തില്‍ പറഞ്ഞിരുന്നു.
തന്നെ പുറത്താക്കിയതോടെ പാര്‍ട്ടിയില്‍ സ്വജനപക്ഷപാതമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ഗുര്ഫാന് അസം പറഞ്ഞു.കാരണം കാണിക്കല്‍ നോട്ടീസ് പോലും തനിക്ക് നല്‍കിയിരുന്നില്ല,ഗുര്ഫാന് പറഞ്ഞു. ഇദ്ദേഹം രാജ്യസഭാ, ലോക്സഭാ എംപിയായിരുന്നിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: