ഇസഌമാബാദ്: ജമ്മുകശ്മീരില്‍ ഭാരതത്തിന് എതിരെ യുദ്ധം ചെയ്യുന്നവര്‍ക്ക് പാക്കിസ്ഥാന് പ്രചോദനം നല്‍കണമെന്ന് മുന്‍പാക് ഭരണാധികാരിയും മുന്‍സൈനിക മേധാവിയുമായ പര്‍വേസ് മുഷാറഫ്.
നമുക്ക് സൈന്യത്തിനു( പാക്ക്സൈന്യം) പുറമേ അവിടെ വേറെയും വിഭവകേന്ദ്രമുണ്ട്. കശ്മീരിലെ ജനങ്ങള്‍ ഭാരതത്തിന് എതിരെ യുദ്ധം ചെയ്യുകയാണ്. അവര്‍ക്ക് പ്രചോദനം നല്കിയാല് മാത്രം മതി. രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലായി, ജാമ്യമെടുത്ത് ഇറങ്ങിയ മുഷാറഫ് ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സൈന്യം യുദ്ധത്തിന് തയ്യാറാണ്. പാക്കിസ്ഥാനിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ കശ്മീരില്‍ പോയി യുദ്ധം ചെയ്യാനും സന്നദ്ധമാണ്.പാക്കിസ്ഥാന് തിരിച്ചടിക്കില്ലെന്ന മിഥ്യാധാരണയൊന്നും ഭാരതത്തിന് വേണ്ട. കശ്മീരില്‍ ഭാരതസൈന്യത്തിന്റെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും നമുക്ക് യുദ്ധം ചെയ്യാം. നാം മുസഌങ്ങളാണ്. നമ്മെ അടിക്കുമ്പോള്‍ മറ്റേ കരണവും കൂടി നാം കാട്ടിക്കൊടുക്കില്ല. അടിക്ക് തിരിച്ചടിയാണ്, മുഷാറഫ് പറഞ്ഞു.
ആഭ്യന്തരമായി ക്ഷീണിക്കുമ്പോഴാണ് പുറത്തു നിന്ന് ആക്രമണം ഉണ്ടാകുന്നത്. മോദി പാക്കിസ്ഥാന് വിരുദ്ധനാണ്.മോദി മാറിയിട്ടില്ല. പ്രശ്നം നമ്മുടെയുള്ളിലാണ്. നാം മോദിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനുള്ള ഓട്ടത്തിലാണ്. നമുക്ക് അന്തസ് പാലിക്കേണ്ടതുണ്ട്.ഭാരതം പാക്കിസ്ഥാന് ഏറ്റവും അടുത്ത രാജ്യം എന്നപദവി നല്‍കിയത് തമാശാണ്,മുഷാറഫ് തുടര്‍ന്നു.
99ല്‍ കാര്‍ഗില്‍ യുദ്ധത്തിനുശേഷം നവാസ് ഷെരീഫിനെ അട്ടിമറിച്ചാണ് മുഷാറഫ് അധികാരം പിടിച്ചത്. പിന്നീട് 2008ല്‍ തെരഞ്ഞെടുപ്പില്‍ തോറ്റ് പലായനം ചെയ്ത മുഷാറഫ് ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുകയായിരുന്നു. 2103ലാണ് മടങ്ങിയെത്തിയത്. രാജ്യദ്രോഹക്കേസ് അടക്കം അനവധി കേസുകളാണ് മുഷാറഫ് ഇപ്പോള്‍ നേരിടുന്നത്. ഇവയില്‍ ജാമ്യമെടുത്താണ് പുറത്തുവിലസുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: