ചക്കരക്കക്കല്ല്: ചക്കരക്കല്ല് ബാവോട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സിപിഎം സംഘം ബോംബേറ് നടത്തി.
ബോംബാക്രമണത്തില്‍ വീട്ടമ്മയുടെ കേള്‍വിശക്തി നഷ്ടപ്പട്ടു. ബാവോട് സിബിന് നിവാസില്‍ വാഴയില്‍ ജയരാജന്റെ ഭാര്യ രമണി (45)യുടെ കേള്‍വിശക്തിയാണ് നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആര്‍എസ്എസ് ബാവോട് ശാഖാ മുഖ്യശിക്ഷക് ആണ് സിബിന്. വടിവാളുമായി വീട്ടിനകത്ത് കടന്ന സംഘം സിബിന് എവിടെയെന്ന് അന്വേഷിക്കുകയും ഷിബിന്‍ വീട്ടിലില്ലെന്നറിഞ്ഞപ്പോള് വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടിന് പുറത്തിറങ്ങിയ സംഘം വീടിന് നേരെ ബോംബെറിഞ്ഞു.സ്ഫോടനത്തിന്റെ ആഘാതത്തിലാണ് രമണിയുടെ കേള്‍വിശക്തി നഷ്ടമായത്. പരിക്കേറ്റ രമണിയെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘നിങ്ങളുടെ മക്കളെ വെറുതെ വിടില്ലെ’ന്ന് ഭീഷണിപ്പെടുത്തിയാണ് അക്രമിസംഘം സ്ഥലത്ത് നിന്ന് പോയത്. പ്രദേശവാസിയായ പ്രസീതന്‍ എന്ന സിപിഎമ്മുകാരന്റെ മാരുതിവാനിലാണ് അക്രമികള്‍ സ്ഥലത്തെത്തിയത്.
ഇതിന് ശേഷം വെള്ളച്ചാലിലെത്തിയ സംഘം ആര്‍എസ്എസ് താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് അഭിലാഷിന്റെ വീടന്വേഷിക്കുകയും പ്രദേശത്ത് ഭീതിപരത്തുകയും ചെയ്തു. തുടര്‍ന്ന് വീട് മാറി മടപ്പുരയില്‍ ഹൗസില്‍ കരുണന്റെ വീട്ടിന് നേരെ സിപിഎം സംഘം ബോംബെറിഞ്ഞു. ഇന്നലെ ഉച്ചക്ക് ഒന്നര മണിയോടെയാണ് ബോംബാക്രമണം നടന്നത്. ഉഗ്രശേഷിയുള്ള രണ്ട് ബോംബുകളാണ് കരുണന്റെ വീടിന് നേരെ എറിഞ്ഞത്. വീടിന്റെ മേല്കൂരയില് തട്ടിയാണ് ഒരു ബോംബ് പൊട്ടിയത്. എന്നാല്‍ വീട്ടിന്റെ ഉമ്മറത്ത് നില്‍ക്കുകയായിരുന്ന കരുണന്റെ സമീപത്തേക്കെറിഞ്ഞ ബോംബ് പൊട്ടാഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീട് ഭാഗികമായി തകര്‍ന്ന നിലയിലാണ്.
തുടര്‍ന്ന് ഐവര്‍ കുളത്തെത്തിയ അക്രമികള്‍ പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് സമീപത്ത് ബോംബാക്രമണം നടത്തി. എല്ലാ സംഥലത്തും ഉഗ്ര ശേഷിയുള്ള സ്റ്റീല്‍ ബോംബുകളാണ് അക്രമി സംഘം എറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: