ലഖ്നൗ: ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല് (ദേശീയ നിര്‍വാഹകസമിതി യോഗം) ലഖ്നൗവിലെ നിരാലാ നഗറില്‍ തുടങ്ങി. സംഘത്തിന്റെ നയരൂപീകരണത്തിനും തീരുമാനങ്ങള്‍ക്കുമുള്ള പരമോന്നത വേദിയായ യോഗം മൂന്നു ദിവസം തുടരും. സരസ്വതി ശിശുമന്ദിറില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷിയും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഭാരതീയ കിസാന്‍ സംഘ്, വനവാസി കല്യാണ്‍ ആശ്രമം, എബിവിപി, ബിഎംഎസ്, വിഎച്ച്പി, ബിജെപി എന്നീ സംഘടനകളില്‍ നിന്നുള്ള പ്രമുഖരും വിദ്യാ ഭാരതി, വിജ്ഞാന് ഭാരതി, ക്രീഡാ ഭാരതി, സേവാ ഭാരതി, സംസ്കൃത ഭാരതി, സംസ്കാര്‍ ഭാരതി, ലഘു ഉദ്യോഗ് ഭാരതി, രാഷ്ട്ര സേവികാ സമിതി, സ്വദേശി ജാഗരണ്‍ മഞ്ച്, ദീനദയാല്‍ സംശോധന്‍ സംസ്ഥാന്, ഭാരത വികാസ് പരിഷത്ത്, ശൈക്ഷണിക മഹാസംഘ്, ധര്‍മ്മ ജാഗരണ്‍ തുടങ്ങിയവയുടെ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഞായറാഴ്ചവരെ നീളുന്ന യോഗത്തില്‍ ഈ സംഘടനകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. ആര്‍എസ്എസ്സിന്റെ സംസ്ഥാന തലത്തിലുള്ള റിപ്പോര്‍ട്ടുകളും ചര്‍ച്ചചെയ്യും. സുപ്രധാന ദേശീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് ആവശ്യമെങ്കില്‍ പ്രമേയം പാസാക്കും.
രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അഖില ഭാരതീയ കാര്യകാരി മണ്ഡലില്‍ മുഴുവന്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ള സംഘചാലക്, പ്രാന്ത കാര്യവാഹ്, പ്രാന്ത പ്രചാരകന്മാര് എന്നിവരും വിവിധ സംഘടനകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 400 പേരുമാണ് പങ്കെടുക്കുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ യോഗത്തിനെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: