പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലും മാളികപ്പുറത്തും അടുത്ത ഒരുവര്‍ഷം പൂജാദികര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കം. രാവിലെ ഉഷപൂജയ്ക്കുശേഷമാണ് മേല്‍ശാന്തി നറുക്കെടുപ്പ്.
ശബരിമല മേല്‍ശാന്തിപ്പട്ടികയില്‍ ഒമ്പത് പേരും മാളികപ്പുറത്തേക്ക് അഞ്ചുപേരുമാണുള്ളത്. സന്നിധാനത്ത് അതതു ക്ഷേത്രങ്ങളുടെ സോപാനത്തുവച്ച് ഇവരുടെ പേരുകള്‍ നറുക്കിട്ട് മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കും. പന്തളം രാജകുടുംബ പരമ്പരയില്‍പ്പെട്ട കുട്ടികളാണ് നറുക്കെടുക്കുക. ഇതിനായി പന്തളം കൊട്ടാരത്തില്‍ നിന്നും സൗരവ് വര്‍മ്മയും പൂര്‍ണ്ണശ്രീ വര്‍മ്മയും ഇന്നലെ ഉച്ചക്ക് 12 മണിയോടെ ശബരിമലയിലേക്ക് പുറപ്പെട്ടു.
ശരണമന്ത്ര മുഖരിതമായ അന്തരീക്ഷത്തില്‍ തിരുവാഭരണം സൂക്ഷിക്കുന്ന സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും ഇരുമുടി നിറച്ച് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ എത്തിയ കുട്ടികളെ മേല്‍ശാന്തി അനില്കുമാരന് പോറ്റി, ക്ഷേത്ര അഡ്മിനിസ്ട്രേറ്റര്‍ എസ്. അശോക് കുമാര്‍, ഉപദേശകസമിതി സെക്രട്ടറി ലാല്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
തുലാമാസപൂജകള്‍ക്കായി ഇന്നലെ വൈകിട്ട് 5.30 ന് തന്ത്രി കണ്ഠര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. നാരായണന് നമ്പൂതിരി നടതുറന്നു. ഇന്നു മുതല്‍ 6 വരെ പതിവു പൂജകള്‍ക്ക് പുറമേ വിശേഷാല്‍ പൂജകളായ പടിപൂജയും, ഉദയാസ്തമന പൂജയും ഉണ്ടായിരിക്കും. കൂടാതെ പുഷ്പാഭിഷേകവും സഹസ്രകലശാഭിഷേകവും ലക്ഷാര്‍ച്ചനയും നടക്കും.
ഇത്തവണ തുടര്‍ച്ചയായ ആറു ദിവസം നട തുറന്നിരിക്കും. 23ന് രാത്രി 10ന് അടയ്ക്കും. പിന്നീട് മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നവംബര്‍ 16 ന് വൈകിട്ട് 5.30ന് വീണ്ടും നടതുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: