തിരുവനന്തപുരം: മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിനായി ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം ഒരുങ്ങുന്നു. സിന്തറ്റിക് ട്രാക്കുകളും മനോഹരമായ പുല്‍ത്തകിടിയും ഫഌഡ്ലൈറ്റും സ്പോര്‍ട്സ് ഫ്ളോറിംഗുമടക്കം എട്ട് കോടിരൂപ ചെലവിലാണ് ഗെയിംസിനു വേണ്ടി സ്റ്റേഡിയം നവീകരിക്കുന്നത്.
ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതിചെയ്ത സാന്ഡ്വിച്ച് ടൈപ്പ് സിന്തറ്റിക് ഉപയോഗിച്ചാണ്സ്റ്റേഡിയത്തിലെ ട്രാക്ക് നിര്‍മ്മിക്കുന്നത്. 30 മീറ്റര്‍ഉയരത്തില്‍ 300 ലക്സസ് പ്രകാശ തീവ്രതയുള്ള നാല് ഫ്ലെഡ് ലൈറ്റുകളും ഇതോടൊപ്പം സ്റ്റേഡിയത്തില്‍ സ്ഥാപിക്കുന്നുണ്ട്.
കേരള പോലീസ് ഹൗസിംഗ് സൊസൈറ്റി മുഖേനയാണ് നാഷണല്‍ ഗെയിംസ് സെക്രട്ടേറിയറ്റ് നല്കുന്ന 2.37 കോടിരൂപ ചെലവാക്കി ഫ്ലെഡ്ലൈറ്റുകള് സ്ഥാപിക്കുന്നത്. ലതാമസമൊഴിവാക്കുന്നതിനായി സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണവും ഫ്ലെഡ്ലൈറ്റുകളുടെ സ്ഥാപനവും ഒരുമിച്ചാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: