ശ്രീനഗര്‍: പൂഞ്ച്-ജമ്മു ജില്ലകളിലുള്ള നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും പാക്കിസ്ഥാന് സേന രണ്ട് തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ചിലെ ഹാമിര്‍പുരില്‍ വെള്ളിയാഴ്ച രാത്രി മുതലാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യമാക്കി വെടിവെപ്പ് തുടങ്ങിയത്. വെളളിയാഴ്ച രാത്രി 8.55 നാണ് വെടിവെപ്പ് തുടങ്ങിയത്. പ്രകോപനം തുടര്‍ന്നതോടെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
ഒരു മണിക്കൂറോളം നീണ്ട വെടിവെപ്പില്‍ പരിക്കോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യന്ത്ര ഉപകരണങ്ങളും ചെറു തോക്കുകളും ഉപയോഗിച്ച് പാക്കിസ്ഥാന് ആക്രമണത്തിന് തുടക്കമിട്ടതെന്ന് ഉയര്‍ന്ന ആര്‍മി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിര്‍നി ഷാഹ്പൂര്‍ മേഖലകളെ ലക്ഷ്യമാക്കിയുളളതായിരുന്നു പാക് വെടിവെപ്പ്.
ജമ്മു കശ്മീരില്‍ ഈ മാസം വിവിധ നടന്ന വിവിധ സംഭവങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 95 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ പതിമൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. 30,000ത്തോളം ജനങ്ങളാണ് വെടിവെയ്പ്പിനെ തുടറ്റ്ന്ന് സ്വന്തം വീട് ഉപേക്ഷിച്ച് പോയിട്ടുള്ളത്.
പ്രകോപനം അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയുടെ പ്രതികരണം പാക്കിസ്ഥാന് താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനവാസകേന്ദ്രങ്ങള്‍ക്കു നേരെയും കനത്ത മോര്‍ട്ടാര്‍ ആക്രമണമാണ് പാക് സൈന്യം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: