കൊച്ചി: കൊച്ചിയില്‍ നടന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം ആദായനികുതി വകുപ്പ് അന്വേഷിക്കുന്നു. വിന്‍ഡീസ് താരങ്ങള്‍ക്ക് ബിസിസിഐ പണം നല്‍കിയെന്ന് ആരോപണത്തിന്മേലാണ് അന്വേഷണം. ഇത് സംബന്ധിച്ച് കെ.സി.എ ഭാരവാഹികളില്‍ നിന്ന് വിവരങ്ങള്‍ തേടി. പണം നല്‍കിയിട്ടില്ലെന്ന് ടി സി മാത്യു മൊഴി നല്കി.
ബിസിസിഐയുടെ മുംബൈ ആസ്ഥാനം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പര സുഗമമാക്കാന്‍ വെസ്റ്റിന്‍ഡീസ് താരങ്ങള്‍ക്ക് ബിസിസിഐ പാരിതോഷികം നല്‍കിയെന്ന വാര്‍ത്തകള്‍ വസ്തുതയാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് ആദായനികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റ് ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്.
വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചി ഏകദിനം ബഹിഷ്കരിക്കുമെന്ന് കളിക്കാര്‍ ഭീഷണിമുഴക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ബിസിസിഐ പ്രതിനിധികള്‍ വിന്‍ഡീസ് ടീം മാനേജ്മെന്റുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
നാലുകോടി രൂപയാണ് കളിക്കാര്‍ക്ക് നല്‍കിയതെന്നും തുക വിശ്വസനീയമായൊരു ഏജന്‍സി വഴി ഉറപ്പാക്കിയ ശേഷമാണ് കളിക്കാര്‍ ആദ്യ ഏക ദിനത്തിന് കൊച്ചിയില്‍ ഇറങ്ങിയതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ പര്യടനത്തിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും വെസ്റ്റിന്‍ഡീസ് ടീം പിന്മാറിയിരുന്നു. ധര്‍മ്മശാലയിലെ മത്സരം അവസാനത്തേതാകുമെന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയെ അറിയിച്ചിരുന്നു.
പ്രതിഫലം സംബന്ധിച്ച് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും താരങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് പര്യടനത്തില്‍ നിന്ന് പിന്മാറാന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ നിര്‍ബന്ധിതമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: