ലഖ്നൗ: അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുകയെന്നത് രാഷ്ട്രത്തിന്റെ കാര്യപരിപാടിയാണെന്ന് ചോദ്യത്തിനു മറുപടിയായി സഹ സര്‍കാര്യവാഹ് ദത്തത്രേയ ഹൊസബൊളെ വിശദമാക്കി. അത് ദേശീയതാല്‍പര്യമാണ്. സര്‍ക്കാരിന് അവരുടേതായ മുന്‍ഗണനകളുണ്ട്. അവര്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുന്നു. ക്ഷേത്ര നിര്‍മ്മാണത്തിന് അവര്‍ക്ക് 2019 വരെ സമയമുണ്ട്, രാമക്ഷേത്ര നിര്‍മ്മാണം അവരുടെ പ്രകടന പത്രികയുടെ ഭാഗമാണ്, അദ്ദേഹം വ്യക്തമാക്കി.
ദേശീയ നിര്‍വാഹക സമിതിയോഗ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം. ഈവര്‍ഷം നടന്ന പ്രാഥമിക സംഘശിക്ഷാ വര്‍ഗ്ഗുകളില്‍ രാജ്യത്തൊട്ടാകെയായി ഒന്നേകാല്‍ ലക്ഷം സ്വയംസേവകര്‍ പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു. രാജ്യമെമ്പാടും നടക്കുന്ന ദുരിതാശ്വാസ-സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പങ്കുചേരുന്നതായി വിവരിച്ച സഹ സര്‍കാര്യവാഹ് ജമ്മു കശ്മീര്‍, മേഘാലയ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ സേവനങ്ങളില്‍ സ്വയംസേവകര്‍ മുന്‍നിരയിലുണ്ടായിരുന്നുവെന്ന് വിശദീകരിച്ചു. മൂന്നു ദിവസത്തെ ബൈഠക്കില്‍ രാജ്യത്തെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കുവരുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല് (ദേശീയ നിര്‍വാഹകസമിതി യോഗം) ലഖ്നൗവിലെ നിരാലാ നഗറില്‍ തുടങ്ങി. സംഘത്തിന്റെ നയരൂപീകരണങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കുമുള്ള പരമോന്നത വേദിയായ യോഗം മൂന്നു ദിവസം തുടരും. സരസ്വതി ശിശുമന്ദിറില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷിയും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഞായറാഴ്ചവരെ നീളുന്ന യോഗത്തില്‍ ഈ സംഘടനകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. ആര്‍എസ്എസ്സിന്റെ സംസ്ഥാന തലത്തിലുള്ള റിപ്പോര്‍ട്ടുകളും ചര്‍ച്ചചെയ്യും. സുപ്രധാന ദേശീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് ആവശ്യമെങ്കില്‍ പ്രമേയം പാസാക്കും. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ യോഗത്തനെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: