തിരുവനന്തപുരം: കേരളത്തിലെ 108 ആംബുലന്‍സ് സര്‍വീസ് നടത്തിപ്പില്‍ സര്‍ക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. 108 ആംബുലന്‍സ് സര്‍വീസിന്റെ കരാര്‍ ഏറ്റെടുത്ത കമ്പനി അഴിമതി നടത്തുന്നതായും പണം വെട്ടിക്കുന്നതായും നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു.
ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉണ്ടായിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും എന്തെങ്കിലും നഷ്ടം സര്‍ക്കാരിന് വരുത്തിയിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 108 ആംബുലന്‍സ് സര്‍വീസ് നടത്തിപ്പിന് കരാര്‍ എടുത്ത കമ്പനി ഇക്കുറി തുക കൂട്ടി ടെന്‍ഡറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യം ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഒരു കമ്പനി പോലും പങ്കെടുത്തിരുന്നില്ല. രണ്ടാമത്തെ ടെന്‍ഡറില്‍ രണ്ടു കമ്പനിക്കാര് പങ്കെടുത്തു. അതില്‍ കുറഞ്ഞ തുക രേഖപ്പെടുത്തിയത് കഴിഞ്ഞ തവണ കരാര്‍ ഏറ്റെടുത്ത കമ്പനിയാണ്. എന്നാല്‍ ഈ തുക നിലവിലെ കരാര്‍ തുകയെക്കാള്‍ കൂടുതലാണ്.
അതിനാലാണ് കരാര്‍ സാധുവാക്കാതെ വിശദമായ പരിശോധനയ്ക്കും ചര്‍ച്ചയ്ക്കും വിധേയമാക്കിയിരിക്കുന്നത്. പാരിപ്പള്ളിയിലെ ഇഎസ്ഐ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ കത്ത് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി നിയോഗിച്ചിട്ടുണ്ട്. 480 കോടിയുടെ അടിസ്ഥാന സൗകര്യമാണ് അവിടെയുള്ളത്. ഇതിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു.
എബോള വൈറസ് ബാധിതര്‍ സംസ്ഥാനത്ത് എത്തിയാല്‍ കണ്ടെത്തുന്നതിന് എല്ലാ വിമാനത്താവളങ്ങളിലും കര്‍ശന പരിശോധനയും നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്തു നിന്ന് വരുന്നവരെ ഏതാനും ആഴ്ചകളിലേക്ക് നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. കോട്ടയത്ത് ശസ്ത്രക്രിയാ ദിവസം അനസ്തേഷ്യാ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ച സംഭവം അന്വേഷിക്കുന്നുണ്ട്.
ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരു സെമിനാറില്‍ പങ്കെടുക്കാനാണ് ഡോക്ടര്‍മാര്‍ കൂട്ട അവധി എടുത്തത്. അന്ന് അടിയന്തര ശസ്ത്രക്രിയകളല്ലാതെ നേരത്തെ തീരുമാനിക്കുന്ന ശസ്ത്രക്രിയകള്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ അറിഞ്ഞത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നാല്‍ പകരം സംവിധാനം ഒരുക്കിയിരുന്നതായും അറിയാന്‍ സാധിച്ചു. സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കാര്യം വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ ലഹരിയുണ്ടാക്കുന്ന വേദനസംഹാരികളടക്കമുള്ള മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോര്‍ വഴി വില്ക്കാന് പാടില്ലെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഡ്രഗ്സ് കണ്ട്രോളറും പോലീസ് വകുപ്പും സംയുക്തമായി വേണ്ട നടപടി സ്വീകരിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: