ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പു ഫലം വിലയിരുത്താന്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്നു വൈകിട്ട് ചേരും. ദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വൈകിട്ട് ആറിനാണ് യോഗം. മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി നേടുന്ന വന്‍ വിജയവും തുടര്‍ നടപടികളും ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞു. ആറോളം പേരുകളാണ് ഇവിടെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണനയിലുള്ളത്. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്നാവിസ്, വിനോദ് തവാഡെ, ഏക്നാഥ് ഖാഡ്സെ, പങ്കജ മുണ്ടെ എന്നിവര്‍ക്കാണ് സാധ്യത.
മഹാരാഷ്ട്രയില്‍ ശിവസേനയുമായി 25 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച ബിജെപിയെ കാത്തിരിക്കുന്നത് മികച്ച വിജയമാണെന്നാണ് ഫലസൂചനകള്‍ നല്‍കുന്നത്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ 117 സീറ്റിലും ഹരിയാനയില്‍ 46 സീറ്റിലും മുന്നിലാണ് ബിജെപി.
വോട്ടെണ്ണല്‍ തുടങ്ങുന്നതിനു മുന്‍പേ ഹരിയാനയില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് ഉറപ്പാണെന്ന് ക്യാപ്റ്റന്‍ അഭിമന്യു പറഞ്ഞിരുന്നു. ഹരിയാനയിലും മഹാരാഷ്ട്രയിലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
കേന്ദ്രത്തിലെ മോദി ഭരണമാണ് ഹരിയാനയിലെ ബിജെപിയുടെ അടിത്തറയെന്നും അഭിമന്യു പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: