മുണ്ടക്കയം: സ്കൂളുകള്‍ കൃഷിയിടമാക്കി കാര്‍ഷിക നന്മ ഒരുക്കുകയാണ് കോരുത്തോട് സി. കേശവന് സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്കൂള്‍ വളപ്പിലും വീട്ടിലും ജൈവവളമുപയോഗിച്ച് കര്‍ഷിക വിപ്ലവം തീര്‍ക്കുകയെന്ന ലക്ഷ്യവുമായാണ് കുട്ടികള്‍ തൂമ്പയും സ്പ്രേയറും, വിത്തുകളുമായി മണ്ണ് കിളച്ചുതുടങ്ങിയത്. കൃഷി ഭവന്റെ സഹകരണത്തോടെ ഒരുപറ്റം അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് കാര്ഷികവൃദ്ധിക്കുള്ള കാല്‍വെയ്പ്പ് ആരംഭിച്ചത്. പച്ചക്കറി വിത്തുകള്‍,വളങ്ങള്‍, സ്പ്രേയര്‍, കൃഷി ഉപകരണങ്ങള്‍ തുടങ്ങിയവ കൃഷി ഭവനില്‍ നിന്നും നല്‍കിയതാണ് ഇവര്‍ക്ക് പ്രചേദനമേകിയത്.
സ്ക്കുള് വളപ്പിലെ ശുന്യമായി കിടന്ന എല്ലാ സ്ഥലങ്ങളും കിളച്ച് വിത്തുകള്‍ പാകിയും പോളിത്തീന്‍ ബാഗുകളിലും ചട്ടികളിലും തൈകള്‍ നട്ടുമാണ് ഇവര്‍ കൃഷിപ്പണി ആരംഭിച്ചിരിക്കുന്നത്.ഒരു തുണ്ടു ഭൂമിപോലും തരിശിടാതെ ഫലഭൂഷ്ടിയുള്ളതാക്കിമാറ്റുകയാണ് ഇവരുടെ മറ്റെരു ലക്ഷ്യം. പയര്‍, പാവല്‍, കോവല്‍,വെണ്ട, വഴുതന, വെള്ളരി, പടവലം തുടങ്ങി 25 ഇനം പച്ചക്കറികളാണ് ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പച്ചക്കറികള്‍ കഴിച്ച് നമുക്കുണ്ടാകുന്ന മാരക രോഗങ്ങളില്‍ നിന്നും വിമുക്തമാക്കുകയെന്ന തിരിച്ചറിവാണ് ഇവരെ പച്ചക്കറി കൃഷിയ്ക്ക് പ്രേരിപ്പിച്ചെതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികളിലെ കൃഷി താല്പര്യം തെട്ടറിഞ്ഞ മാനേജ്മെന്റും അദ്ധ്യാപകരും ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്യ്തുകകൊടുക്കന്നു. ഇതോടനുബന്ധിച്ച് നടന്ന ഹരിതകം പദ്ധതി സ്ക്കൂള് മാനേജര്‍ എം.എസ്. പ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അനിതാ ഷാജി, അദ്ധ്യാപകരായ പി.എസ്. ജയമോന്, ആര്. രാഹുല്‍ എന്നിവരാണ് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: