പള്ളുരുത്തി: മഹാത്മാക്കള്‍ സ്വപ്നം കണ്ട ജാതിമതരഹിതസമൂഹം ശാന്തിഗിരിയുടെ മുഖമുദ്രയാണെന്നും മിശ്രവിവാഹങ്ങളിലൂടെ ശാന്തിഗിരിയില്‍ ഇത് പ്രവര്ത്തികമാകുന്നുണ്ടന്നും ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ശാന്തിഗിരി സല്‍സംഗത്തിന്റെ ജില്ലാതല ഉല്‍ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി നിര്‍മ്മാര്‍ജനം ചെയ്യാന്‍ ആഗ്രഹിച്ചവരാണ് നമ്മുടെ മഹാത്മാക്കള്‍. എന്നാല്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ അക്രമങ്ങളും കൊലയും നടക്കുന്നു. ധനാഢ്യരുടെ ആഡംബരത്വം പ്രദര്ശപ്പിക്കുവാനുള്ള വേദിയായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്നത്തെ വിവാഹങ്ങള്‍. നിയമപരമായി നിരോധിച്ച സ്ത്രീധനസമ്പ്രദായത്തെ സമൂഹം പ്രോല്‍സാഹിപ്പിക്കുകയാണ്. ഇവയ്ക്കെതിരെ ചിന്തിക്കുന്ന ഒരു സമൂഹം വളര്ന്നുവരേണ്ടതാണെന്നും സ്വാമി പ്രസ്താപിച്ചു.
സത്സംഗത്തോടനുബന്ധിച്ച് ആത്മീയ പ്രഭാഷണങ്ങള്‍, പഠന ക്ലാസുകള്‍, അന്നദാനം, വിവിധ കലാപരിപാടികള്‍ എന്നിവയും ശാന്തിഗിരി ക്വയര്‍ ഭക്തഗാനസുധയും അവതരിപ്പിച്ചു. ശാന്തിഗിരി ആശ്രമത്തിലെ സന്യാസിമാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പള്ളുരുത്തി എസ് ഡി പി വൈ ജി വി എച്ച് എസ് സ്കൂളില്‍ വച്ച് നടന്ന സല്സംഗത്തില് സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി, സ്വാമി ധര്മാനന്ദ ജ്ഞാനതപസ്വി, സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായി. അഡ്വ. സന്തോഷ്കുമാര്‍, ജി ജയകുമാര്‍, കെ മോഹന്‍ദാസ്, ടി കെ സന്തോഷ് തുടങ്ങയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: