തിരുവനന്തപുരം: തിരുവനന്തപുരത്തെ സിപിഐ സ്ഥാനാര്‍ഥി ബെന്നറ്റ് ഏബ്രഹാമിന്റെ സീറ്റ് സംബന്ധിച്ച വിവാദത്തില്‍ അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടു.
പാര്‍ട്ടി യോഗങ്ങളുടെ മിനിറ്റ്സ് പരിശോധിക്കാനും ലോകായുക്ത നിര്‍ദേശം നല്കി. മിനിറ്റ്സ് നല്കാന് തയാറായില്ലെങ്കില്‍ കണ്ടുകെട്ടാനും ഉത്തരവുണ്ട്. തിരുവനന്തപുരം മുരിക്കുപുഴ സ്വദേശി ഷംനാദ് നല്കിയ പരാതിയിലാണ് ഉത്തരവ്.
ഐ.ജി സുരേഷ് രാജ് പുരോഹിതിനാണ് അന്വേഷണ ചുമതല. തെരഞ്ഞെടുപ്പ് ചിലവിലേക്കായി ഒരു കോടി 87 ലക്ഷം രൂപ പിരിഞ്ഞുകിട്ടിയെന്ന് പറഞ്ഞെങ്കിലും ഇത് തെരഞ്ഞെടുപ്പ് ചിലവായി കണക്കില്‍ ചേര്‍ത്തിട്ടില്ലെന്ന് ഹര്ജിക്കാരന് ഉന്നയിച്ചിരുന്നു.
ബെന്നറ്റിന്റെ സ്ഥാനാര്‍ഥിത്വം സി.പി.ഐക്കുള്ളില്‍ വന്‍ കോളിളക്കമുണ്ടാക്കുകയും മുന്‍ മന്ത്രി സി.ദിവാകരന് അടക്കം മൂന്ന് മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ അച്ചടക്കനടപടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: