കൊച്ചി: ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ലീബക്കെതിരെ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. സിറ്റി പോലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ലീബ തന്നെയാണ് സ്വര്‍ണ്ണം മോഷ്ടിച്ചതെന്നും തൊണ്ടിമുതല്‍ കണ്ടെടുക്കാനാകാത്തത് മാധ്യമങ്ങളുടെ ഇടപെടല്‍ മൂലമാണെന്നുമാണ് പറഞ്ഞിരിക്കുന്നത്.
മാധ്യമങ്ങളുടെ ഇടപെടല്‍ മൂലം അന്വേഷണം നടത്താനാവുന്നില്ല. ജോലിക്ക് നിന്നിരുന്ന ഡോക്ടറുടെ വീട്ടില്‍നിന്നും പതിമൂന്ന് പവന് മോഷ്ടിച്ചുവെന്നാണ് ലീബക്കെതിരായ കേസ്. ലോക്കപ്പില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായ ലീബക്ക് നട്ടെല്ലിനേറ്റ പരിക്ക് മൂലം ഇപ്പോള്‍ എഴുന്നേറ്റ് നടക്കാനാകാത്ത സ്ഥിതിയാണ്. ഏഴു പോലീസുകാര്‍ സംഭവത്തില്‍ സസ്പെന്‍ഷനിലാണ്. എന്നാല്‍ ഈ പോലീസുകാര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റുചെയ്യണമെന്ന ആവശ്യത്തില്‍ പോലീസ് ഉരുണ്ടുകളിക്കുകയാണ്.
പ്രതികളെ തിരിച്ചറിയല്‍ പരേഡിനു ഹാജരാക്കാന്‍ പോലും ഇതുവരെ തയ്യാറായിട്ടില്ല. ലോക്കപ്പ് മര്‍ദ്ദനക്കേസില്‍ പ്രതികളായ പോലീസുകാര്‍ ഒളിവിലാണെന്നാണ് കോടതിയെ ധരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ കേസ് നടപടി ക്രമങ്ങള്‍ നീട്ടിക്കൊണ്ടുപോയി പ്രതികളായ പോലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിനുള്ള അവസരമൊരുക്കുകയാണ് ഉന്നത പോലീസ് അധികാരികള്‍ എന്നാണ് ആക്ഷേപമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: