ന്യൂദല്‍ഹി: വിനോദസഞ്ചാരം കൂടുതല്‍ ആകര്‍ഷകമാക്കാനും അതുവഴിയുള്ള വരുമാനം ഇരട്ടിപ്പിക്കാനും നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ പദ്ധതി.
ടൂറിസ്റ്റുകള്‍ക്ക് ഇ വിസ നല്‍കാനാണ് പരിപാടി. ഓണ്‍ ലൈനില്‍ അപേക്ഷിച്ചാല്‍ മൂന്നു മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ വിസ ലഭിക്കും. ഓണ്‍ ലൈനില്‍ ലഭിക്കുന്ന വിസയുടെ പ്രിന്റൗട്ട് എടുത്താല്‍ മതിയാകും. ഇലക്ട്രോണിക് വിസ ഈ മാസം ഒടുവില്‍ നടപ്പാക്കുമെന്നാണ് സൂചന.
അമേരിക്ക, ജപ്പാന്, ദക്ഷിണ കൊറിയ എന്നിവയടക്കം 30 രാജ്യക്കാര്‍ക്കാണ് ആദ്യം ഇത് നടപ്പാക്കുക. ജര്‍മ്മനി, ഇസ്രായേല്‍, റഷ്യ എന്നീ രാജ്യക്കാര്‍ക്കും ഇത് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്.
ഭാരതത്തില്‍ എത്തുന്ന അന്നു മുതല്‍ 30 ദിവസത്തേക്കാണ് വിസ ലഭിക്കുക. ആവശ്യമെങ്കില്‍ നീട്ടിക്കിട്ടും. ഇ വിസയ്ക്കായി പ്രത്യേക വെബ്സൈറ്റും സര്‍ക്കാര്‍ രൂപീകരിക്കും. നിശ്ചിത ഫീസ് അടച്ച് ഓണ്‍ ലൈനില്‍ അപേക്ഷിച്ചാല്‍ മതിയാകും.ജൂണില്‍ പുതിയ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമതി ലഭിച്ചുകഴിഞ്ഞു. ടൂറിസ്റ്റ് സീസണ് തുടങ്ങുമ്പോള്‍ മുതല്‍ ഇത് നടപ്പാക്കും.
ഘട്ടംഘട്ടമായി 109 രാജ്യങ്ങളിലെ ഇതിലുള്‍പ്പെടുത്തും. രാജ്യത്ത് വിമാനമിറങ്ങുമ്പോള്‍ വിസ നല്കുന്ന വിസ ഓണ്‍ അറൈവല്‍ പദ്ധതിക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. അതിനാലാണ് ഇ വിസ തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: