കോട്ടയം: സമസ്ത നായര്‍ വനിതാ സമ്മേളനം അലങ്കോലപ്പെടുത്താന്‍ ചങ്ങനാശ്ശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രമിക്കുന്നെന്ന് സമസ്ത നായര്‍ സമാജം ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചങ്ങനാശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ 25നാണ് സമസ്ത നായര്‍ വനിതാസമാജത്തിന്റെ സംസ്ഥാന സമ്മേളനം നിശ്ചയിച്ചത്. പരിപാടിക്കുവേണ്ടി രണ്ടുമാസം മുമ്പ് ടൗണ്‍ഹാള്‍ ബുക്കുചെയ്തിരുന്നു. നഗരസഭയുടെ നിര്‍ദ്ദേശാനുസരണം പണമടച്ചു. സമ്മേളനത്തിനായി ഹാള്‍ വിട്ടുനല്‍കാന്‍ രസീത് കൈപ്പറ്റിയിരുന്നു. ഇതേതുടര്‍ന്ന് ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പോലീസില്‍ നിന്നും അനുവാദവും വാങ്ങി സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പോസ്റ്ററുകളും നോട്ടീസുകളും സംസ്ഥാന വ്യാപകമായും വിതരണം ചെയ്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സമ്മേളനത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പ്രവര്‍ത്തകര്‍ എത്താന്‍വേണ്ടി വാഹനങ്ങള്‍ ബുക്കുചെയ്യുകയും ചെയ്തു. സമ്മേളനത്തിനെത്തുന്ന പ്രവര്‍ത്തകരുടെ ബാഹുല്യം കണക്കിലെടുത്ത് നേരത്തെ ബുക്കുചെയ്തിരുന്ന മെയിന്‍ ഹാളിനോട് സമീപത്തുള്ള മിനി ഹാള്‍കൂടി വാടകയ്ക്ക് തരണമെന്ന ആവശ്യപ്പെട്ടപ്പോള്‍ നല്‍കാനാവില്ലെന്നും മെയിന്‍ ഹാളിനോടുചേര്‍ന്ന പന്തലിടാനുള്ള അനുവാദം ചോദിച്ചപ്പോള്‍ നേരത്തെ നല്കിയ ടൗണ്‍ഹാള്‍ അടക്കം നല്‍കാനാവില്ലെന്നും അറിയിക്കുകയായിരുന്നു.
വനിതാ സമ്മേളനം തടസ്സപ്പെടുത്താനുള്ള നഗരസഭാ ചെയര്‍പേഴ്സന്റെ നടപടിയില്‍ പ്രതിഷേധിക്കുന്നതോടൊപ്പം എന്ത് പ്രതിബന്ധമുണ്ടായാലും നിശ്ചിതദിവസം നിശ്ചയിച്ച സ്ഥലത്ത് സമ്മേളനം നടത്തുമെന്നും ജനറല്‍സെക്രട്ടറി പറഞ്ഞു.
മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ തയ്യാറാക്കുന്ന കേളപ്പജി നഗറില്‍ 25ന് വൈകിട്ട് 3നാണ് പൊതുസമ്മേളനം. ജന്മഭൂമി എഡിറ്റര്‍ ലീലാ മേനോന് മുഖ്യപ്രഭാഷണം നടത്തും. സമസ്തനായര്‍ സമാജം ജനറല്‍ സെക്രട്ടറി പെരുമറ്റം രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സമസ്തനായര്‍ വനിതാസമാജം സംസ്ഥാന പ്രസിഡന്റ് ലളിതാ വേണുനായര്‍ അദ്ധ്യക്ഷതവഹിക്കും. ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് പത്മവിഭൂണ്‍ ഡോ. ജി. മാധവന്‍നായരെ പുരസ്കാരം നല്കി ആദരിക്കും. പത്രസമ്മേളനത്തില്‍ സമസ്തനായര്‍ വനിതാസമാജം പ്രസിഡന്റ് ലളിതാ വേണുനായര്‍, ട്രഷറര്‍ വിജയമ്മ ടീച്ചര്‍, സമസ്തനായര്‍ സമാജം പ്രസിഡന്റ് അഡ്വ. തിരുവാര്‍പ്പ് പരമേശ്വരന്‍നായര്‍, സെക്രട്ടറി പുതുക്കരി സുരേന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: