കണിച്ചുകുളങ്ങര(ആലപ്പുഴ): ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ദീപാവലി സമ്പര്ക്കദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ കൃഷ്ണന്‍കുട്ടിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. തൊട്ടുകൂടായ്മയ്ക്കെതിരെ പ്രവര്‍ത്തിക്കുവാനുള്ള ആര്‍എസ്എസിന്റെ ആഹ്വാനത്തിന് എസ്എന്‍ഡിപി യോഗത്തിന്റെ പിന്തുണയുണ്ടാകും. ഭാരതത്തിന് ഇപ്പോള്‍ കരുത്തനായ ഒരു പ്രധാനമന്ത്രിയുണ്ട്. അയിത്തം കല്‍പ്പിച്ച് മാറ്റിനിര്ത്തിയവരൊക്കെ ഇപ്പോള്‍ അദ്ദേഹത്തെ കാണാന്‍ ദല്‍ഹിയില്‍ കാത്തുകെട്ടി കിടപ്പാണ്.
സമ്പത്ത് മുഴുവന്‍ ന്യൂനപക്ഷങ്ങളിലേക്ക് മാത്രം കുന്നുകൂടുന്ന രീതിയിലാണ് ഇവിടുത്തെ ചട്ടങ്ങളും നിയമങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. മദ്യനയത്തിന്റെ പേരില്‍ ഹിന്ദുക്കളുടെ ബാറുകള്‍ മാത്രമാണ് ഭരണാധികാരികള്‍ പൂട്ടിയത.് ഹിന്ദുക്കളുടെ എണ്ണം കുറയുന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. എസ്എന്‍ഡിപി യോഗം മുന്നോട്ടുവച്ചത് നായരീഴവ ഐക്യമല്ല. ഹിന്ദു ഐക്യം എന്ന ആശയം താന്‍ ഉപേക്ഷിച്ചിട്ടില്ലെന്നും അതിനായി ഇനിയും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് സര് സംഘചാലകിന്റെ വിജയദശമി സന്ദേശം അടങ്ങിയ പ്രസിദ്ധീകരണം കൃഷ്ണന്‍കുട്ടി വെള്ളാപ്പള്ളി നടേശനു സമ്മാനിച്ചു. ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എം.ആര്. പ്രസാദ്, ജില്ലാ സംഘചാലക് എന്‍.കൃഷ്ണപൈ, ജില്ലാ വ്യവസ്ഥാ പ്രമുഖ് ശ്രീകുമാര്‍, ആലപ്പുഴ താലൂക്ക് സേവാ പ്രമുഖ് സജി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: