മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ മുംബൈ സിറ്റി എഫ്സിക്ക് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വെല്ലുവിളി. കഴിഞ്ഞ മത്സരത്തില്‍ പൂനെ സിറ്റി എഫ്സിയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ന് സ്വന്തം മൈതാനത്ത് നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡിനെ നേരിടാനിറങ്ങുന്നത്.
അതേസമയം നോര്‍ത്ത്-ഇൗസ്റ്റിനും ഇന്ന് ജയം അനിവാര്യമാണ്. തങ്ങളുടെ ആദ്യമത്സരത്തില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ട മുംബൈ സിറ്റി എഫ്സിയുടെ തകര്‍പ്പന്‍ തിരിച്ചുവരവിനാണ് ഡോ. ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയം പൂനെ സിറ്റിക്കെതിരായ രണ്ടാം മത്സരം സാക്ഷ്യം വഹിച്ചത്. ഇന്നും സ്വന്തം മൈതാനത്താണ് കളി എന്നതിനാല്‍ മുംബൈ എഫ്സിക്കാണ് മുന്‍തൂക്കം. പൂനെക്കെതിരായ കളിയില്‍ ബ്രസീലിയന്‍ താരം ആന്ദ്രെ മോറിറ്റ്സിന്റെ ഹാട്രിക്കാണ് മുംബൈ സിറ്റി എഫ്സിക്ക് ഗംഭീര വിജയം നേടിക്കൊടുത്തത്. മുന്‍ സ്വീഡിഷ് സൂപ്പര്‍താരം ഫെഡ്രിക് ലുങ്ബര്‍ഗ് നയിക്കുന്ന മധ്യനിരതന്നെയാണ് മുംബൈ ടീമിന്റെ കരുത്ത്. കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ ലുങ്ബര്‍ഗ് ഇന്ന് ആദ്യ ഇലവനില്‍ കളിച്ചേക്കും.
ആദ്യമത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയ നോര്‍ത്ത്-ഈസ്റ്റ് സ്വന്തം മൈതാനത്ത് നടന്ന രണ്ടാം മത്സരത്തില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. സ്വന്തം മണ്ണില്‍ നടന്ന മൂന്നാം മത്സരത്തില്‍ എഫ്സി ഗോവയുമായി 1-1ന് സമനില പാലിക്കേണ്ടിവന്ന നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ എവേ മത്സരത്തിനാണ് ഇന്ന് ഇറങ്ങുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തിലെ മികവ് നിലനിര്‍ത്താന്‍ കഴിയാതിരുന്ന നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡിന് ഇന്ന് വിജയം കൂടിയേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: