ജമ്മു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച ഭീകരവാദികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കശ്മീര്‍ താഴ്വരയില് യാതൊരു ചലനവും സൃഷ്ടിച്ചില്ല. ലാല്‍ചൗക്കില്‍ ചിലസ്ഥാപനങ്ങള്മാത്രം അടഞ്ഞുകിടന്നു. മറ്റ് ജില്ലകളിലൊന്നും ഹര്‍ത്താല്‍ ബാധിച്ചില്ല. പൊതു വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍, സ്വകാര്യ കാറുകള്‍, ഓട്ടോ റിക്ഷകള്‍ എല്ലാം തന്നെ സര്‍വ്വീസ് നടത്തി. ദീപാവലികാരണം സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ക്കൂളുകള്‍ക്കും അവധിയായിരുന്നു.
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം ഏകികൊണ്ട് ദീപാവലി അവര്‍ക്കൊപ്പം ചിലവഴിക്കാനായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. പ്രധാനമന്ത്രിയായതിന് ശേഷമുള്ള മോദിയുടെ നാലാമത്തെ സന്ദര്‍ശനമാണിത്. മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്ത് ദീപാവലി ആഘോഷത്തിന് മോദി എത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഭീകരന്മാര്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: