കോട്ടയം: ലാറ്റിനമേരിക്കയിലെ ഗയാനയില്‍ മലയാളി യുവാവിനെ കുത്തിക്കൊന്നു. കോട്ടയം സ്വദേശിയായ കാച്ചപ്പള്ളിയില്‍ പീറ്റര്‍ ജെയിംസ് എന്ന മുപ്പത്കാരനാണ് കൊല്ലപ്പെട്ടത്. ഗയാനയിലെ ബീച്ചില്‍ വച്ച് ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി എട്ടരയോടെയാണു സംഭവം.
ദീപാവലി ആഘോഷിച്ചു മടങ്ങുമ്പോള്‍ വഴിയില്‍ മൊബൈല്‍ ഫോണ്‍ നഷ്ടപെട്ടെന്നു മനസ്സിലായ ജയിംസ് അത് എടുക്കാന്‍ തിരികെ പോയി. സുഹൃത്തുക്കള്‍ ഇതറിഞ്ഞില്ല. എന്നാല്‍ മൊബൈല്‍ വീണെന്ന് സംശയിക്കുന്ന സ്ഥലത്ത് ജയിംസ് എത്തിയപ്പോഴേക്കും ഫോണ്‍ മയക്കുമരുന്ന് മാഫിയക്കാര്‍ കൈക്കലാക്കിയിരുന്നു. തിരികെ മൊബൈല്‍ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ മാഫിയ സംഘം ജയിംസിനെ കുത്തുകയായിരുന്നു. സുഹൃത്തുക്കള്‍ എത്തിയപ്പോഴേക്കും ജയിംസ് കൊല്ലപ്പെട്ടിരുന്നു. ഇന്നലെ രാവിലെയാണ് ജയിംസ് മരിച്ചെന്ന വിവരം ബന്ധുക്കള്‍ അറിയുന്നത്.
അവിവാഹിതനായ ജയിംസ് ജനുവരിയില്‍ നാട്ടില്‍ വരാനിരിക്കെയാണ് ദുരന്തം. ജയിംസിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബന്ധുക്കള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: