ന്യൂദല്‍ഹി: ചൈനയുടെ പ്രതിഷേധം അവഗണിച്ചുകൊണ്ട് അതിര്‍ത്തിമേഖലയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ 175 കോടിരൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. 54 പുതിയ അതിര്‍ത്തി ഔട്ട് പോസ്റ്റുകള്‍ നിര്‍മ്മിക്കും.
അരുണാചല്‍ പ്രദേശത്തെ ചൈനീസ് അതിര്‍ത്തി മേഖലയില്‍ അടിസ്ഥാന സൗകര്യവികസനത്തിനാണ് 175 കോടിരൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ പദ്ധതികള്‍ അടിയന്തിര പ്രധാന്യത്തോടെ നടപ്പാക്കും. അതിര്‍ത്തി ഔട്ട് പോസ്റ്റുകളെല്ലാം തന്നെ അരുണാചല്‍ പ്രദേശിലാണ് നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ വലിയ അകലത്തിലാണ് ഔട്ട് പോസ്റ്റുകള്‍ സ്ഥിതി ചെയ്യുന്നത്. ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള 3,488 കിലോമീറ്റര്‍ അതിര്‍ത്തി കാക്കുന്നത് ഇന്ത്യോ-ടിബറ്റന്‍ പോലീസാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: