ഒന്നാമതായി നാം ആദര്‍ശം ധരിക്കണം; പിന്നെ അതു പ്രായോഗികമാക്കുവാന്‍ വേണ്ട ഉപായങ്ങളും ധരിക്കണം. നിങ്ങളില്‍ സന്ന്യാസിമാരായിട്ടുള്ളവര് പരന്മാര്ക്ക് ഉപകരിക്കണം; അതാണ് സന്യാസമെന്നുവെച്ചാലര്ത്ഥം. സന്യാസത്തെപ്പറ്റി ദീര്‍ഘമായ ഒരു പ്രസംഗം ചെയ്യാന്‍ സമയമില്ല. അതു ‘ മരണത്തോടുള്ള സ്നേഹം’ ആണ് എന്നു വളരെ ചുരുക്കമായി വര്‍ണ്ണിക്കാം.
പ്രാപഞ്ചികന്മാര് ജീവിതത്തെ സ്നേഹിക്കുന്നു; സന്യാസി മരണത്തെ സ്നേഹിക്കണം. അപ്പോള്‍ നാം ആത്മഹത്യ ചെയ്യണോ? ഒരിക്കലുമരുത്. ആത്മഘാതികള്‍ മരണത്തെ സ്നേഹിക്കുന്നവരല്ല; ആത്മഹത്യക്കൊരുങ്ങിയവന്‍ ഒരിക്കല്‍ പരാജയം പറ്റിയാല്‍ വീണ്ടും അതിനു തുനിയാത്തതുകൊണ്ടുതന്നെ അതു സ്പഷ്ടമാണ്. പിന്നെ മരണത്തോടുള്ള സ്നേഹമെന്താണ്? നാം മരിക്കണമെന്നതു നിശ്ചയംതന്നെ; അപ്പോള്‍ നല്ലൊരു ലക്ഷ്യത്തിനുവേണ്ടി മരിക്കാം.
ഉണ്ണുക, കുടിക്കുക തുടങ്ങിയ നമ്മുടെ പ്രവൃത്തികളെല്ലാം ആത്മത്യാഗത്തിലേക്ക് ആകുന്നവയായിത്തീരട്ടെ. ഉണ്ണുന്നതുകൊണ്ടു നിങ്ങള്‍ നിങ്ങളുടെ ശരീരം പോഷിപ്പിക്കുന്നു. അന്യരുടെ സുസ്ഥിതിക്കുവേണ്ടി ബലികഴിക്കാനല്ല ആ ശരീരം നിങ്ങള്‍ പോറ്റുന്നതെങ്കില്‍ ഉണ്ണുന്നതുകൊണ്ട് മെച്ചമെന്ത്? പുസ്തകവായനകൊണ്ടു നിങ്ങള്‍ മനസ്സു പോഷിപ്പിക്കുന്നു.
ലോകത്തിനു മുഴുവന്‍വേണ്ടി ബലിക്കഴിക്കാനല്ല അതു പുലര്‍ത്തുന്നതെങ്കില്‍ മാനസപോഷണംകൊണ്ടും മെച്ചമൊന്നുമില്ല. നിങ്ങളുടെ ദശലക്ഷം സഹോദരന്മാരെ സേവിക്കുന്നതാണ് നല്ലത്; ക്ഷുദ്രമായ ഈ അഹന്ത വീര്‍പ്പിക്കുന്നതല്ല. അങ്ങനെ ക്രമേണ മരിക്കയാണ് നിങ്ങ
ള്‍ ചെയ്യേണ്ടത്. ആ മട്ടിലുള്ള മരണത്തിലത്രേ സ്വര്‍ഗ്ഗം; നന്മകളെല്ലാം അതില്‍ സംഭരിച്ചിട്ടുണ്ട്. തദ്വിപരീതമായതിലത്രേ പൈശാചികവും നീയതുമായതെല്ലാം നിലകൊള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: