ന്യൂദല്‍ഹി: അച്ചടക്കലംഘനത്തിന്റെ പേരില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം അത്ലറ്റിക്കോകൊല്ക്കത്തയുടെ കോച്ച് അന്റോണിയോ ഹാബാസിനെ നാലു മത്സരങ്ങളില്‍ നിന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് സസ്പെന്റ് ചെയ്തു.
എഫ്സി ഗോവയുടെ ഫ്രഞ്ചുകാരനായ ക്യാപ്റ്റന്‍ റോബര്‍ട്ട് പിറസിനെയും അത്ലറ്റിക്കോയുടെ ഗോളടിവീരന് ഫിക്രുവിനെയും രണ്ടു മത്സരങ്ങളില്‍ നിന്നു വിലക്കിയിട്ടുണ്ട്. മൂവര്‍ക്കും അഞ്ച് ലക്ഷം രൂപവീതം പിഴയുമിട്ടു. ഇതുകൂടാതെ അത്ലറ്റിക്കോയുടെ ഗോള്‍ കീപ്പിംഗ് കോച്ച് പ്രദീപ് കുമാര്‍ ഭക്താവെറിന് ഒരു മത്സരത്തില്‍ വിലക്കും 30000രൂപ പിഴയും ശിക്ഷ വിധിച്ചു.
ഒക്ടോബര്‍ 23ന് ഗോവ എഫ്സി- അത്ലറ്റിക്കോ കൊല്‍ക്കത്ത മത്സരത്തിന്റെ ഇടവേളയില്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങവെ പിറസിനെ ഹബാസ് മുഖത്തടിച്ചതായി ആരോപണമുയര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണമാണ് എഐഎഫ്ഫിനെ നടപടിക്കു പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: