ജമ്മു: ഭാരത അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യം വെടിയുതിര്‍ത്തു. രാജ്യം ദീപാവലി ആഘോഷിക്കുന്ന ദിനങ്ങളില്‍ ഒട്ടനവധി തവണയാണ് പാക് സൈന്യം ബിഎസ്എഫ് പോസ്റ്റിലേക്ക് വെടി ഉതിര്‍ത്തത്. അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശങ്ങളായ സാംബ, കതുവ, ജമ്മു എന്നിവിടങ്ങളിലേക്കാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. ഇതിനെ തുടര്‍ന്ന് അതിര്‍ത്തിയിലെ കാവല്‍ ശക്തമാക്കിയിരിക്കുകയാണ്.
അതേസമയം തീവ്രത കുറഞ്ഞ ചെറു ആയുധങ്ങള്‍ ഉപയോഗിച്ചാണ് പാക് സൈന്യം വെടി ഉതിര്‍ത്തതെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. 2010 മുതല്‍ പാക്കിസ്ഥാന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിവരികയാണ്. അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന ബിഎസ്എഫുകാരെ പ്രകോപിപ്പിക്കുന്നതിനു വേണ്ടിയാണ് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നതെന്നും ബിഎസ്എഫ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഭാരത സൈന്യത്തിന്റെ ഭാഗത്തു നിന്നും ഇതുവരെ വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായിട്ടില്ല.
ജമ്മു ജില്ലയിലെ അര്‍ണിയയിലും സാംബ ജില്ലയിലെ രാമഗഢിലെ ബിഎസ്എഫ് പോസ്റ്റുകളിലേക്കാണ് വ്യാഴാഴ്ച പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ലംഘനം നടത്തിയത്. ഇതിനെ തുടര്‍ന്ന് ഭാരത സൈന്യം തിരിച്ചടിച്ചു. ഇരു ഭാഗത്തും ഇതുവരെ നാശനഷ്ടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ പാക്കിസ്ഥാന് വെടിവെപ്പില്‍ 10 ഭാരതീയര്‍ക്ക് ജീവഹാനി സംഭവിക്കുകയുണ്ടായി. 13 സൈനികര്‍ ഉള്‍പ്പടെ 95 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അതിര്‍ത്തിപ്രദേശങ്ങളിലെ വെടിവെപ്പ് വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്ന് 113 ഗ്രാമങ്ങളില്‍ നിന്നായി 30000 ഓളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: